തൃശൂർ: വടക്കാഞ്ചേരി, പട്ടിക്കാട് റേഞ്ചുകളിൽ പ്രവർത്തിച്ചു വന്നിരുന്നതും അടുത്തിടെ പീച്ചി വൈൽഡ് ലൈഫ് ഡിവിഷനിലേക്ക് ലയിപ്പിച്ചതുമായ നാല് ഫോറസ്റ്റ് സ്റ്റേഷനുകളെ തിരിച്ചുകൊണ്ടു വരുന്ന കാര്യം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. വനംവകുപ്പിന്റെ ആഭിമുഖ്യത്തിൽ ജൂലായ് ഒന്നു മുതൽ ഏഴ് വരെ സംഘടിപ്പിക്കുന്ന വനമഹോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം പള്ളിക്കൽ ചെമ്പിക്കുന്നിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് കമ്പനിയിൽ നിന്നും വനംവകുപ്പ് തിരികെയെടുത്ത ചെമ്പിക്കുന്ന് പ്രദേശത്തെ 475 ഹെക്ടർ സ്ഥലം പരിസ്ഥിതി പുന:സ്ഥാപന പ്രവർത്തനങ്ങൾക്ക് തെരഞ്ഞെടുത്തത് ശ്രദ്ധേയമായ പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. രമ്യ ഹരിദാസ് എം.പി. മുഖ്യാതിഥിയായി. ഓൺലൈൻ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ, വനം മേധാവി പി.കെ കേശവൻ , സെൻട്രൽ സർക്കിൾ സി.സി.എഫ് കെ.എസ് ദീപ , ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എസ്. ജയശങ്കർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |