SignIn
Kerala Kaumudi Online
Friday, 26 April 2024 11.01 AM IST

ടണൽ തുറക്കാൻ നാലാഴ്ച ; പണിയോടു പണി

kuthiran-

തൃശൂർ: ആഗസ്റ്റ് ഒന്നിന് ഒരു ടണൽ തുറക്കണമെന്ന കർശന നിർദ്ദേശം വന്നതിന് പിന്നാലെ കുതിരാനിൽ നിർമ്മാണം യുദ്ധകാല അടിസ്ഥാനത്തിൽ. പരിശോധനയ്ക്ക് മന്ത്രിമാരുടെ സംഘം വീണ്ടും വരുമ്പോഴേയ്ക്കും നിർമ്മാണ പ്രവർത്തനം ഏറെക്കുറെ പൂർത്തിയാക്കാനാണ് ശ്രമം.

തൃശൂർ ഭാഗത്തേക്കുള്ള ടണലിലെ സുരക്ഷാ ജോലികളാണ് പുരോഗമിക്കുന്നത്. 540 മീറ്റർ ദൂരം മുകൾഭാഗത്ത് കോൺക്രീറ്റിംഗ് നടത്തിയിട്ടില്ല. നിശ്ചിത ദിവസത്തിനുള്ളിൽ ഇത് പൂർത്തിയാക്കാൻ കഴിയില്ലെന്നാണ് പറയുന്നത്. ഗാഢത കൂടിയ പാറയുള്ള ഭാഗം കോൺക്രീറ്റിംഗ് നടത്തേണ്ട ആവശ്യമില്ലെന്ന് റിപ്പോർട്ടുണ്ടായിരുന്നു. പിന്നീട് ഈ ഭാഗം കോൺക്രീറ്റ് ചെയ്യാൻ തീരുമാനിച്ചു. ഗതാഗതം ആരംഭിച്ച ശേഷമേ ഒന്നാമത്തെ തുരങ്കത്തിനുള്ളിൽ ബാക്കി ഭാഗം കോൺക്രീറ്റിംഗ് നടത്താനാവൂ. അഗ്‌നിസുരക്ഷാ പരിശോധനയുടെ സാങ്കേതിക നടപടികൾ നടക്കുന്നുണ്ട്. കഴിഞ്ഞ മാസം മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസും കെ. രാജനും ഡോ.ആർ. ബിന്ദുവും അടങ്ങുന്ന സംഘം കുതിരാനിലെത്തിയിരുന്നു. ആഗസ്റ്റ് ഒന്നിന് ടണൽ തുറക്കുമെന്ന് പിറ്റേന്ന് തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കുകയും ചെയ്തു.

മഴയൊഴിഞ്ഞു

മഴ ഒഴിഞ്ഞതിനാലാണ് മലയുടെ മുകൾ ഭാഗം തട്ടുകളാക്കി തിരിച്ച് കോൺക്രീറ്റ് ചെയ്യാനുള്ള പണികൾക്ക് വേഗം വെച്ചത്. മഴ ഒഴിവാകുന്ന സമയം പൂർണമായും പ്രയോജനപ്പെടുത്തി നിർമ്മാണം വേഗത്തിലാക്കുകയായിരുന്നു. ഹൈക്കോടതിയുടെ നിരന്തര ഇടപെടലുകളും നിർണ്ണായകമായി. 2018 ആഗസ്റ്റിലെ പ്രളയത്തിൽ മലയിടിഞ്ഞു മണ്ണും കല്ലും മരങ്ങളും വീണത് വലിയ ഗതാഗത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. 2019ലും മണ്ണിടിഞ്ഞു. നിരവധി അപകടങ്ങളുമുണ്ടായി. ഇതോടെ ടണൽ നിർമ്മാണം വൈകുന്നത് രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കി. കേന്ദ്ര മന്ത്രിമാരും സംസ്ഥാന മന്ത്രിമാരും എം.പിമാരുമെല്ലാം സ്ഥിരം സന്ദർശനം നടത്തിയെങ്കിലും നിർമ്മാണപ്രവർത്തനം പൂർത്തിയായില്ല.

ടണലിന്റെ കിഴക്ക് ഭാഗത്തെ നിർമ്മാണം

ജനറേറ്റർ മുറി നിർമ്മാണം പൂർത്തിയാക്കി
125 കെ.വി വൈദ്യുതി ലൈൻ പൂർത്തീകരണത്തിലേക്ക്
500 കെ.വി ജനറേറ്റർ സ്ഥാപിച്ചു

പടിഞ്ഞാറ്

ടണലിലൂടെ കടന്നുവരുന്ന അപ്രോച്ച് റോഡിന് അപകടകരമായ പാറ പൊട്ടിച്ചുമാറ്റൽ
തുരങ്കമുഖങ്ങൾക്ക് നടുവിലുള്ള കൺട്രോൾ സ്‌റ്റേഷൻ നിർമ്മാണം ആരംഭിച്ചു
രണ്ടാമത്തെ ടണലിന്റെ 500 കെ.വി ജനറേറ്റർ ഇവിടെ സ്ഥാപിക്കും

മുകളിൽ

കുതിരാൻ മല തട്ടുകളാക്കി തിരിച്ച് കോൺക്രീറ്റിംഗ് തുടരുന്നു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, TUNNEL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.