തൃശൂർ: പുതിയ മാസ്റ്റർ പ്ലാനിൽ വടക്കുന്നാഥ ക്ഷേത്ര മൈതാനത്തിന്റെ പേരും പൈതൃക സോണിന്റെ പേരും മാറ്റിയ വിഷയത്തിൽ ഒളിച്ചുകളി അവസാനിപ്പിച്ച് കോൺഗ്രസും കൊച്ചിൻ ദേവസ്വം ബോർഡും നിലപാട് വ്യക്തമാക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ. അനീഷ്‌കുമാർ. മാസ്റ്റർ പ്ലാൻ റദ്ദാക്കാൻ കോൺഗ്രസ് നൽകിയിരുന്ന പ്രമേയത്തിൽ പൈതൃക വിഷയം പരാമർശിക്കാതിരുന്നത് വഞ്ചനയാണ്. പുതിയ മാസ്റ്റർ പ്ലാനിൽ ഈ പേരുമാറ്റങ്ങൾ കൊണ്ട് വന്നത് കോൺഗ്രസ് ഒത്താശയിലാണോ എന്ന് സംശയിക്കാവുന്ന സാഹചര്യമാണ് ഉള്ളത്. 'വടക്കുന്നാഥ ക്ഷേത്ര മൈതാനം' എന്ന പേര് ദേവസ്വം ബോർഡ് അംഗീകരിച്ച് ഗസറ്റ് വിജ്ഞാപനം നടത്തി ക്ഷേത്ര മൈതാനത്ത് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളതാണെന്നിരിക്കെ ക്ഷേത്ര മൈതാനത്തിന്റെ പേര് മാറ്റാൻ കോർപറേഷൻ തീരുമാനിച്ചപ്പോൾ ദേവസ്വം ബോർഡ് പ്രതികരിക്കാത്തത് ദുരൂഹമാണെന്നും അനീഷ്കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |