തൃശൂർ : കാർഷിക സർവകലാശാലയിലെ കൊക്കോ ഗവേഷണ പദ്ധതി തകർക്കാൻ നീക്കമെന്ന് ആരോപണം. കഴിഞ്ഞ 34 വർഷമായി കാഡ്ബറി കമ്പനിയുടെ സഹകരണത്തോടെ നടക്കുന്ന കാഡ്ബറി കെ.എ.യു പദ്ധതിയാണ് സർവ്വകലാശാല അധികൃതർ കരാർ പുതുക്കാത്തത് മൂലം നിലയ്ക്കുന്നതെന്ന് ടീച്ചേഴ്‌സ് ഓർഗനൈസേഷൻ ഒഫ് കേരള അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ബി. സുമയും , ജനറൽ സെക്രട്ടറി പി.കെ. സുരേഷ് കുമാറും പ്രസ്താവനയിൽ പറഞ്ഞു.
ഗവേഷണത്തിന് ആവശ്യമായ സൗകര്യം ഇവിടെയുണ്ട്. സ്ഥിരം ജീവനക്കാർക്ക് പുറമേ 30 ഓളം കരാർ ദിവസവേതന തൊഴിലാളികളും ഇതിന്റെ കീഴിൽ ജോലി ചെയ്യുന്നു. കരാർ പുതുക്കിയില്ലെങ്കിൽ ഇവരുടെ ജോലി നഷ്ടമാകും. കൊക്കോ ഗവേഷണ പദ്ധതിക്കായുള്ള പരീക്ഷണങ്ങൾക്ക് അമ്പത് ഏക്കർ സ്ഥലമാണുള്ളത്. ഓരോ മൂന്ന് വർഷം കൂടുമ്പോഴും പദ്ധതി അവലോകനം നടത്തി അടുത്ത മൂന്ന് വർഷത്തേക്കുള്ള പദ്ധതി സമർപ്പിക്കുകയാണ് രീതി. ഗവേഷണ പദ്ധതിയെ തകർക്കുന്ന നയത്തിൽ നിന്നും സർവ്വകലാശാല അധികൃതർ പിന്മാറണമെന്നും ഓർഗനൈസേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |