തൃശൂർ: പട്ടയമില്ലാത്ത കർഷകർക്കും ധനസഹായം ഉറപ്പാക്കി പുത്തൂരിൽ മിന്നൽച്ചുഴലിയിലുണ്ടായ നാശനഷ്ടങ്ങളിൽ അടിയന്തര നടപടിക്കായി കൃഷിമന്ത്രി പി. പ്രസാദുമായി തത്സമയം ഫോണിൽ ബന്ധപ്പെട്ട് റവന്യൂ മന്ത്രി കെ. രാജൻ.
ചുഴലിക്കാറ്റിൽ കൃഷി നഷ്ടം വ്യാപകമായതിനാൽ നഷ്ടപരിഹാര തുകയ്ക്ക് പുറമെ കൂടുതൽ തുക ലഭ്യമാക്കാനുള്ള നടപടി തീരുമാനിക്കാനായാണ് കൃഷിമന്ത്രിയുമായി ബന്ധപ്പെട്ടത്. മിന്നൽ ചുഴലിയിലുണ്ടായ നാശനഷ്ടവുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിനിടെയായിരുന്നു മന്ത്രിയുടെ ഇടപെടൽ.
പട്ടയമില്ലാത്ത ഭൂമിയിൽ നിൽക്കുന്ന കാർഷിക വിളകൾക്ക് ധനസഹായം ലഭ്യമാക്കാൻ പഞ്ചായത്ത് സെക്രട്ടറിയുടെയും പഞ്ചായത്ത് മെമ്പർമാരുടെയും സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാര തുക അനുവദിക്കാമെന്ന് കൃഷിമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ചുഴലി ബാദ്ധ്യത പ്രദേശത്ത് നാശനഷ്ട തോത് യുദ്ധകാലാടിസ്ഥാനത്തിൽ റവന്യൂ, എൽ.എസ്.ജി.ഡി, വനം, കൃഷി വകുപ്പും, വൈദ്യുതി പുന:സ്ഥാപിക്കാൻ കെ.എസ്.ഇ.ബിയും അടിയന്തര നടപടി സ്വീകരിച്ചുവെന്ന് മന്ത്രി യോഗത്തിൽ പറഞ്ഞു.
റവന്യൂ ഡിവിഷണൽ ഓഫീസർ പി.എ വിഭൂഷൺ, ഡി.എം ഡെപ്യൂട്ടി കളക്ടർ എ.ജെ മധുസൂദനൻ, തൃശൂർ ഡി.എഫ്.ഒ എസ്. ജയശങ്കർ, തഹസിൽദാർ ടി. ജയശ്രീ, ജനപ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |