തൃശൂർ: ആന ചികിത്സാ രംഗത്ത് കാൽ നൂറ്റാണ്ടിലേറെ സജീവമായ ഡോ. പി.ബി ഗിരിദാസ് കേന്ദ്ര മൃഗസംരക്ഷണ ബോർഡിൽ കേരളത്തിന്റെ പ്രതിനിധിയായി നിയമിതനായി. സംസ്ഥാന കേന്ദ്ര മൃഗക്ഷേമ ബോർഡുകൾ പുന:സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഡോ. ഗിരിദാസിന്റെ നിയമനം.
കേരളം ശുപാർശ ചെയ്ത രണ്ട് പേരെയും കേന്ദ്രം അംഗീകരിച്ചു. തിരുവനന്തപുരത്ത് നിന്നും മൃഗസംരക്ഷണ പ്രവർത്തക മരിയ ജേക്കബിനെയും നിയമിച്ചിട്ടുണ്ട്. നൂറ് കണക്കിന് ആനകളെ കേരളത്തിലും തമിഴ്‌നാട്ടിലും ആന്ധ്രയിലെ തിരുപ്പതിയിലും ഡൽഹിയിലും ശ്രീലങ്കയിലും ആഫ്രിക്കയിലുമെല്ലാമായി ചികിത്സിച്ച ഡോ. ഗിരിദാസ് ആനകളുടെ ചികിത്സയുമായി ബന്ധപ്പെട്ട് കാൽനൂറ്റാണ്ടായി തൃശൂർ പൂരത്തിലും സജീവമാണ്. തൃശൂരിലെ ആന ചികിത്സാ കേന്ദ്രത്തിന്റെ നേതൃത്വം വഹിക്കുന്ന ഡോ. ഗിരിദാസിന് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |