പീച്ചി: വന്യജീവി ഡിവിഷന്റെ കീഴിൽ ആദ്യമായി നടത്തിയ തുമ്പി സർവേയിൽ 72 ഇനം തുമ്പികളെ കണ്ടെത്തി. 31 ഇനം സൂചി തുമ്പികളെയും 41 ഇനം കല്ലൻ തുമ്പികളെയും കണ്ടെത്തിയത്. പീച്ചി വന്യജീവി വിഭാഗവും സൊസൈറ്റി ഫോർ ഓഡോണേറ്റ് സ്റ്റഡീസും (എസ്.ഒ.എസ്) ചേർന്ന് നടത്തിയ സംയുക്ത പഠനത്തിലാണ് കണ്ടെത്തൽ.
വംശനാശ ഭീഷണി നേരിടുന്ന 31 കുങ്കുമ നിഴൽ തുമ്പിയെ (ഇൻഡോസ്റ്റിക്ടാ ഡെകാനെൻസിസ്) ഏഴ് ക്യാമ്പുകളിൽ നിന്നും കണ്ടെത്തി. വിവിധ തരത്തിലുള്ള ആവാസവ്യവസ്ഥകൾ ആരോഗ്യകരമായി നിലനിൽക്കുന്നു എന്നതിന്റെ സൂചകമാണ് തുമ്പികളും പൂമ്പാറ്റകളും. പീച്ചി വന്യജീവി സങ്കേതം, ചിമ്മിനി വന്യജീവി സങ്കേതം, ചൂലന്നൂർ മയിൽ സങ്കേതം എന്നിവിടങ്ങളിൽ ഒക്ടോബർ 9, 10, 11 ദിവസങ്ങളിൽ നടന്ന സർവേയിൽ വനംവകുപ്പ് ജീവനക്കാരോടൊപ്പം 38 വളണ്ടിയർമാരും സർവേയിൽ പങ്കെടുത്തു.
പശ്ചിമഘട്ട മലനിരകളിൽ മാത്രം കണ്ടു വരുന്ന കുങ്കുമ നിഴൽത്തുമ്പി, പള്ളി നിഴൽത്തുമ്പി, ചെങ്കറുപ്പൻ അരുവിയൻ, വയനാടൻ മുളവാലൻ, തെക്കൻ മുളവാലൻ, പത്തി പുൽച്ചിന്നൻ, മഞ്ഞവരയൻ പൂത്താലി, വയനാടൻ കടുവ, തീക്കറുപ്പൻ തുടങ്ങിയ തുമ്പികളെ പീച്ചി വന്യജീവി ഡിവിഷനിൽ കണ്ടെത്തിയിട്ടുണ്ട്.
ഇത്തരം തുമ്പികളെ കണ്ടെത്തിയത് ഈ കാടുകളുടെ ആരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്
പി.എം പ്രഭു
പീച്ചി വൈൽഡ് ലൈഫ് വാർഡൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |