തൃശൂർ: കെ.പി.എം.എസ് ശ്രീകുമാർ വിഭാഗവും ടി.വി. ബാബു നയിച്ചിരുന്ന ഔദ്യോഗിക വിഭാഗവും ലയിക്കുന്ന വാർത്ത വ്യാജമാണെന്ന് കെ.പി.എം.എസ് ജില്ലാ പ്രസിഡന്റ് ലോചനൻ അമ്പാട്ട്, സെക്രട്ടറി സി.എ. ശിവൻ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
2010ൽ സാമ്പത്തിക ക്രമക്കേടിനാൽ പുറത്താക്കപ്പെട്ട ശ്രീകുമാറും 2019ൽ സാമ്പത്തികാപഹരണം ആരോപിക്കപെട്ട് അവിശ്വാസത്തിലൂടെ പുറത്താക്കപ്പെട്ട തുറവൂർ സുരേഷും വ്യാജ നാണയങ്ങളാണ്. സംഘടനാ നേതൃത്വത്തിലിരുന്ന് പാവപെട്ട പുലയരുടെ അദ്ധ്വാനത്തിന്റെ പങ്ക് പറ്റിയവർ ഇപ്പോൾ ലയിക്കുന്നത് അണികൾ ചോർന്ന് പോയി ദുർബലരായത് കൊണ്ടാണ്. കെ.പി.എം.എസ്, ടി.വി. ബാബുന്റെ നേതൃത്വത്തിൽ പുലയ പുലയേതര പട്ടികജാതി സമൂഹത്തെ ഏകീകരിക്കാൻ നടത്തിയ ശ്രമങ്ങളെ എക്കാലവും പിറകിൽ നിന്ന് പരാജയപ്പെടുത്തി സംഘടനാ നേതൃത്വം കൈയ്യിലൊതുക്കാനായിരുന്നു ഇരുവരും ശ്രമിച്ചിരുന്നത്. ഡോ:സി.കെ. സുരേന്ദ്രനാഥ് ജനറൽ സെക്രട്ടറിയായ ടി.വി. ബാബു നേതൃത്വം നൽകിയിരുന്ന ഔദ്യോഗിക വിഭാഗം ആരുമായും ലയിച്ചിട്ടില്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |