SignIn
Kerala Kaumudi Online
Friday, 26 April 2024 9.49 AM IST

ഫോർവേഡ് ബ്ലോക്ക് കേരള ഘടകത്തിൽ വിമത നീക്കം, പിളർപ്പില്ലെന്ന് ജി. ദേവരാജൻ

devarajan

തൃശൂർ : ഫോർവേഡ് ബ്ലോക്ക് കേരള ഘടകത്തിൽ വിമത നീക്കം. പിളർപ്പില്ലെന്ന വിശദീകരണവുമായി ദേവരാജൻ. കഴിഞ്ഞ ദിവസം തൃശൂരിൽ ചേർന്ന സംസ്ഥാന കൗൺസിലിന് സമാന്തരമായി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.വി.റാംമോഹന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് യോഗം ചേർന്ന് ദേശീയ സെക്രട്ടറി കൂടിയായ ജി.ദേവരാജനെ പുറത്താക്കാൻ തിരുമാനിച്ചതാണ് പൊട്ടിത്തെറിക്ക് ഇടയാക്കിയത്.

എന്നാൽ എതാനും പേർ മാത്രം യോഗം ചേർന്നത് അംഗീകരിക്കാനാകില്ലെന്നും കേന്ദ്ര ഘടകത്തിന് പരാതി നൽകിയിട്ടുണ്ടെന്നും ദേശീയ സെക്രട്ടറി ജി.ദേവരാജൻ പറഞ്ഞു. അഡ്വ.കൈപ്പുഴ എൻ.വേലപ്പൻ നായർ, കെ.ആർ.ബ്രഹ്മാനന്ദൻ, തമ്പി പുന്നത്തല , വി.ജയചന്ദ്രൻ, ജോഷി ജോർജ് , നന്ദുകൃഷ്ണ, അഡ്വ.എ.എൻ.ജവഹർ, ദേവദാസ് കുട്ടമ്പൂർ തുടങ്ങിയവരുടെ നേതൃത്വത്തിൽ മുപ്പതോളം പേരാണ് തിരുവനന്തപുരത്തെ യോഗത്തിൽ പങ്കെടുത്തത്. എന്നാൽ തങ്ങളുടെ യോഗത്തിൽ 465 പേർ പങ്കെടുത്തതായും ദേശീയ ജനറൽ സെക്രട്ടറിയാണ് യോഗം ഉദ്ഘാടനം ചെയ്തതെന്നും ദേവരാജൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ജി.ദേവരാജനും അഡ്വ.വി.റാം മോഹനുമായിരുന്നു പാർട്ടിയുടെ സംസ്ഥാനത്തെ മുഖങ്ങൾ. ധർമ്മടത്ത് പിണറായിക്കെതിരെ മത്സരിക്കണമെന്ന യു.ഡി.എഫിന്റെയും പാർട്ടിയുടെയും തീരുമാനം അംഗീകരിക്കാതെ ജി.ദേവരാജൻ വഞ്ചിച്ചതായി അഡ്വ.വി. റാം മോഹൻ ആരോപിച്ചു. ഇത് മുന്നണിയിലും, പൊതുസമൂഹത്തിലും പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് വിമത വിഭാഗത്തിന്റെ ആരോപണം.
എന്നാൽ കൊല്ലമോ, ചാത്തന്നൂരോ നൽകുകയാണെങ്കിൽ മത്സരിക്കാമെന്നാണ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതെന്നും കണ്ണൂരിൽ പാർട്ടിക്ക് രണ്ട് ബൂത്തുകൾ മാത്രമാണ് ഉള്ളതെന്നും ദേവരാജൻ വിശദീകരിക്കുന്നു. ധർമ്മടം സീറ്റിൽ മത്സരിക്കുന്നില്ലെന്ന് യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചത് റാം മോഹനാണെന്നും ദേവരാജൻ പറഞ്ഞു. ദേവരാജൻ പക്ഷം സംസ്ഥാന ജനറൽ സെക്രട്ടറിയായി അഡ്വ.ടി.മനോജ് കുമാറിനെ തിരഞ്ഞെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, FORARDBLOCK
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.