തൃശൂർ: തദ്ദേശ സ്ഥാപങ്ങളുടെ നേതൃത്വത്തിൽ പൊലീസ്, എക്‌സൈസ്, സന്നദ്ധ സംഘടനകൾ എന്നിവരെ ഉൾപ്പെടുത്തിയുള്ള ലഹരിവിരുദ്ധസേന പലയിടങ്ങളിലും ദുർബലമായതോടെ, ആയുധങ്ങളുമായി ലഹരിമാഫിയ അക്രമകാരികളാകുന്നു. എക്‌സൈസിനെന്നല്ല, പൊലീസിനു പോലും ലഹരിസംഘങ്ങളെ പ്രതിരോധിക്കാനാകുന്നില്ല.
കഴിഞ്ഞദിവസം രാത്രി പെരുമ്പിലാവ് പാതാക്കരയിൽ ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമറിഞ്ഞെത്തിയ പൊലീസ് സംഘത്തെ മാരകായുധങ്ങൾ കൊണ്ട് ആക്രമിച്ചതോടെ, ലഹരിമാഫിയകളെ ഒതുക്കാൻ പൊലീസ് പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.
അന്വേഷണത്തിനെത്തിയ സ്‌പെഷ്യൽ ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥരുടെ ബൈക്കുമായാണ് സംഘാംഗങ്ങൾ രക്ഷപ്പെട്ടത്. ഇവിടെ മയക്കുമരുന്നിന്റെ ഉപയോഗവും കച്ചവടവും വ്യാപകമായി നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നായിരുന്നു പൊലീസെത്തിയത്.
ആയുധധാരികളായ ക്രിമിനൽ സംഘങ്ങളെ പ്രതിരോധിക്കാൻ പൊലീസിനുപോലും പരിമിതികളേറെയുണ്ട്. എക്‌സൈസിനാണെങ്കിൽ അതിലേറെയാണ് പരിമിതി. വേണ്ടത്ര ജീവനക്കാരും സ്വയരക്ഷയ്ക്കുള്ള സാമഗ്രികളോ ഇല്ല. ലഹരിയുടെ ആവശ്യക്കാരായെത്തി, കൂട്ടത്തിൽ നിന്ന് ഒറ്റപ്പെടുത്തിയാണ് പലപ്പോഴും സംഘങ്ങളെ പിടികൂടുന്നത്.
പെരുമ്പിലാവ് പോലെയുളള മറ്റ് ജില്ലകളുടെ അതിർത്തി സ്ഥലങ്ങളിലും പൊലീസിന് എളുപ്പം എത്തിച്ചേരാനാകാത്ത ഇടങ്ങളിലുമാണ് ലഹരിസംഘങ്ങൾ തമ്പടിക്കുന്നതെന്നാണ് വിവരം.
എം.ഡി.എം.എയുമായി കഴിഞ്ഞദിവസം തൃശൂരിൽ പിടികൂടിയ മൂന്നംഗസംഘത്തിൽ ഒരു സ്ത്രീയുമുണ്ടായിരുന്നു. ട്രാവൽ ഏജൻസി നടത്തിയിരുന്ന സഞ്ജുന, ബംഗളൂരുവിലേക്കു യാത്രകൾ ചെയ്യുകയും ലഹരി കടത്തുകയുമായിരുന്നു പതിവ്.
വാടാനപ്പള്ളിയിലെ ട്രാവൽ ഏജൻസി കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. രണ്ടു ലക്ഷം രൂപയോളം വിപണി മൂല്യമുള്ള 18 ഗ്രാം എം.ഡി.എം.എ ഇവരിൽ നിന്ന് പിടിച്ചെടുത്തിരുന്നു.
എം.ഡി.എം.എ സ്ഥിരമായി ഉപയോഗിക്കുന്ന സഞ്ജുനയുടെ വലയിൽ വിദ്യാർത്ഥിനികൾ അടക്കം കുടുങ്ങിയിട്ടണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. സ്വന്തം ആവശ്യത്തിന് ഉപയോഗിച്ച ശേഷം ബാക്കിയുള്ളത് വിൽക്കുന്നതാണ് രീതി.
എം.ഡി.എം.എ വില: അരഗ്രാമിന് 2,000 മുതൽ 5,000 രൂപ വരെ
ലഹരി - ഗുണ്ടാസംഘങ്ങളെ ഒതുക്കാൻ:
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |