കൊടുങ്ങല്ലൂർ: മുസിരിസിന്റെ കായലോളങ്ങൾക്ക് പ്രൗഢിയേകാൻ ഇനി ചേരമാൻ പെരുമാളും. മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ജലാശയ ടൂറിസം ത്വരിതപ്പെടുത്തുകയെന്ന ലക്ഷ്യം വച്ചാണ് പെരുമാൾ നീറ്റിലിറങ്ങുക. ആഗസ്റ്റ് 27ന് കോട്ടപ്പുറം വാട്ടർ ഫ്രണ്ട് പരിസരത്ത് നടക്കുന്ന ബോട്ട് ലോഞ്ചിംഗ് അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
കേരള ഷിപ്പിംഗ് ആആൻഡ് ഇൻലാൻഡ് നാവിഗേഷൻ നിർമ്മിച്ചു നൽകിയ മൂന്ന് ബോട്ടുകളിൽ രണ്ടാമത്തെ ബോട്ടാണ് ചേരമാൻ പെരുമാൾ. അത്യാധുനിക സംവിധാനങ്ങളോടെ 24 സീറ്റിന്റെ ബോട്ടാണിത്. മൂന്ന് ബോട്ടുകൾകുമായി 3.13 കോടി രൂപയാണ് ചെലവഴിക്കുന്നത്. മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി പുതിയ ജലാശയ ടൂർ പാക്കേജുകൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിവിധയിനം ബോട്ടുകൾ നീറ്റിലിറക്കുന്നത്.
കൊടുങ്ങല്ലൂർ നഗരസഭാ ചെയർപേഴ്‌സൺ എം.യു. ഷിനിജ അദ്ധ്യക്ഷയാകുന്ന ചടങ്ങിൽ വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എൽസി പോൾ, കെ.എസ്. കൈസാബ്, ലത ഉണ്ണിക്കൃഷ്ണൻ, ഷീല പണിക്കശ്ശേരി, ഒ.എൻ. ജയദേവൻ, കൗൺസിലർമാരായ വി.എം. ജോണി, ഫ്രാൻസിസ് ബേക്കൺ, മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടർ ഡോ. കെ. മനോജ് കുമാർ, മാർക്കറ്റിംഗ് മാനേജർ ഇബ്രാഹിം സബിൻ എന്നിവർ പങ്കെടുക്കും.
ഉൾനാടൻ ജലഗതാഗതത്തിന്റെ അനന്തസാദ്ധ്യതകൾ കണ്ടെത്തുന്നതിനും വില്ലേജ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയുള്ളതാകും ജലാശയ ടൂർ പാക്കേജുകൾ.
- ഡോ. കെ. മനോജ് കുമാർ, മാനേജിംഗ് ഡയറക്ടർ, മുസിരിസ് പൈതൃക പദ്ധതി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |