തൃശൂർ: ഓണത്തോടനുബന്ധിച്ച് ജില്ലയിൽ റേഷൻകടകൾ, പലവ്യഞ്ജനക്കടകൾ, പച്ചക്കറിക്കടകൾ, ഇറച്ചിക്കടകൾ, മത്സ്യക്കടകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ സിവിൽ സപ്ലൈസ് വകുപ്പ് പരിശോധന കർശനമാക്കി. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്തതും അവശ്യ വസ്തുക്കൾക്ക് അമിതവില ഈടാക്കുന്നതുമായ കടകൾക്കെതിരെ കർശന നടപടിയെടുക്കും.
കഴിഞ്ഞ ദിവസം കുന്നംകുളം, ചാവക്കാട്, തൃശൂർ താലൂക്കുകളിലായി 24 കടകളിൽ പരിശോധന നടത്തി. വിലവിവര പട്ടിക പ്രദർശിപ്പിക്കാത്ത രണ്ട് കടകൾക്ക് മുന്നറിയിപ്പ് നൽകി. സെപ്തംബർ 3 മുതൽ 11 വരെ ജില്ലയിൽ സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളേജി, ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ അടങ്ങിയ പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
ടി.എസ്.ഒമാരായ ബാബുപോൾ തട്ടിൽ, സൈമൺ ജോസ്, ഷഹീർ റേഷനിംഗ് ഇൻസ്‌പെക്ടർമാരായ ലിനി, ശ്രീജിത്ത്, ശ്രീകുമാർ, സ്വപ്ന, ബാബു, ജയപ്രകാശ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |