കൊടുങ്ങല്ലൂർ: തെരുവ് നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തെന്നി വീണ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ ഒടിഞ്ഞു. കൂട്ടുകാരനും ചെറിയ പരിക്ക് പറ്റി. മതിലകം കാതിക്കോട് മതിലകത്ത് വീട്ടിൽ റഷീദിന്റെ മകൻ അജ്മലിനാണ് (16) പരിക്കേറ്റത്. കൊടുങ്ങല്ലൂർ ചന്തപ്പുര എ.ആർ.മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ച അജ്മലിന്റെ സാരമായി പരിക്കേറ്റ ഇടത് കൈയിൽ സ്റ്റീൽ ഇടേണ്ടി വന്നു. കൊടുങ്ങല്ലൂർ ഗവ. ടെക്‌നിക്കൽ സ്‌കൂൾ വിദ്യാർത്ഥിയാണ് അജ്മൽ. കൂട്ടുകാരൻ സാബിറിന്റെ പരിക്ക് സാരമുള്ളതല്ല. ഇരുവരും സാബിറിന്റെ ഇലക്ട്രിക് സ്‌കൂട്ടിയിൽ റോഡരികിൽ സംസാരിച്ചിരിക്കുമ്പോഴാണ് തെരുവ് നായയുടെ അക്രമ ശ്രമമുണ്ടായത്. ചാടി വരുന്ന പട്ടിയെ കണ്ട് ഭയന്ന അജ്മൽ സ്‌കൂട്ടിയിൽ നിന്ന് ചാടി ഓടാൻ ശ്രമിക്കുന്നതിനിടെ തെന്നി വീഴുകയായിരുന്നു. നേരത്തെ വീണ് കൈ ഒടിഞ്ഞിട്ടുള്ള അജ്മലിന്റെ കൈ അതേ സ്ഥാനത്ത് തന്നെയാണ് വീണ്ടും ഒടിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |