തൃശൂർ: ജന്മഭൂമി ഫോട്ടോഗ്രാഫർ ജീമോൻ കെ. പോളിനെ ടൂറിസ്റ്റ് ബസുടമകളും ജീവനക്കാരും ചേർന്ന് മർദിച്ച സംഭവത്തിൽ തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി നടപടിയെടുക്കാൻ ഡി.ജി.പി നിർദേശിച്ചു. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന സെക്രട്ടറി കിരൺ ബാബുവിന്റെ നേതൃത്വത്തിൽ ഡി.ജി.പിയെ സന്ദർശിച്ച് ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷണറുടെ നേതൃത്വത്തിൽ അന്വേഷിക്കാൻ നിർദേശിച്ചത്. സംസ്ഥാന ട്രഷറർ സുരേഷ് വെള്ളിമംഗലം, വൈസ് പ്രസിഡന്റ് ആർ. ജയപ്രസാദ്, സംസ്ഥാന കമ്മിറ്റി അംഗം പി. ശ്രീകുമാർ എന്നിവരാണ് ഡി.ജി.പിയെ കണ്ടത്.
കഴിഞ്ഞ ദിവസമാണ് ടൂറിസ്റ്റ് ബസുകളുടെ ചിത്രം പകർത്തുന്നതിനിടെ ജീമോനെ ടൂറിസ്റ്റ് ബസുടമകളും ജീവനക്കാരും ചേർന്ന് വളഞ്ഞിട്ട് ആക്രമിച്ചത്. പിന്നീട് ഇതിന്റെ ദൃശ്യം സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |