തൃശൂർ : അടച്ചിട്ട മുറികളിൽ ഉച്ചഭാഷിണി ഉപയോഗിക്കുമ്പോൾ അതിൽ പങ്കെടുക്കുന്നവർക്ക് മാത്രം കേൾക്കാവുന്ന വിധത്തിൽ ഉച്ചഭാഷിണി ക്രമീകരിക്കാൻ കർശന നിർദ്ദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. നിർദ്ദേശം ലംഘിക്കുന്ന സ്ഥാപന ഉടമകൾക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കണമെന്നും കമ്മിഷൻ അംഗം വി.കെ.ബീനാകുമാരി കളക്ടർക്ക് നിർദ്ദേശം നൽകി.
ജില്ലയിലെ ഓഡിറ്റോറിയങ്ങളിലും കല്യാണ മണ്ഡപങ്ങളിലും ഉച്ചഭാഷിണി ഉപയോഗിക്കുമ്പോൾ അതിൽ പങ്കെടുക്കുന്നവർക്ക് മാത്രം കേൾക്കാൻ കഴിയുന്ന തരത്തിൽ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കളക്ടറിൽ നിന്നും കമ്മിഷൻ റിപ്പോർട്ട് വാങ്ങി. തുറസായതും അടച്ചിട്ടതുമായ സ്ഥലങ്ങളിലെ ഉച്ചഭാഷിണി ഉപയോഗം നിയന്ത്രിക്കാൻ ജില്ലാ പൊലീസ് മേധാവിക്കും തദ്ദേശ സ്ഥാപനങ്ങൾക്കും മലിനീകരണ നിയന്ത്രണ ബോർഡിനും കത്ത് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഉച്ചഭാഷിണിയുടെ ഉപയോഗം നിയന്ത്രിക്കുന്നില്ലെന്ന് പരാതിക്കാരനായ ശ്രീജിത്ത് കമ്മിഷനെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |