തൃശൂർ: സി.പി.എം ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് ആവശ്യപ്പെട്ടു. പതിനായിരക്കണക്കിന് കരാർ നിയമനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. ഇതിന്റെ പേരിൽ വലിയ തുകകൾ സി.പി.എം നേതൃത്വം കൈപ്പറ്റുന്നുണ്ട്.
പാർട്ടി കേഡർമാർക്ക് ജോലി കൊടുക്കുന്ന ഏർപ്പാട് അവസാനിപ്പിക്കണം. അതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്താൻ ബി.ജെ.പി തയ്യാറാകും. നിയമവിരുദ്ധമായി അധികാരം ദുർവിനിയോഗം ചെയ്ത വ്യക്തിയാണ് മേയർ ആര്യാ രാജേന്ദ്രൻ. മറ്റ് ഭരണസമിതി അംഗങ്ങളും നിയമവിരുദ്ധമായുള്ള കാര്യങ്ങൾ ചെയ്തു. അതിനാലാണ് ഭരണസമിതി പൂർണമായും പിരിച്ചുവിടണമെന്ന് ബി.ജെ.പി ആവശ്യപ്പെടുന്നത്. ബി.ജെ.പി പ്രതിഷേധം കേരളം മുഴുവൻ വ്യാപിപ്പിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ്‌കുമാർ, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.കെ.ആർ.ഹരി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |