തൃശൂർ: പൊതുഭരണ വകുപ്പിന്റെ കീഴിൽ സാമൂഹിക സന്നദ്ധ സേനയിൽ രജിസ്റ്റർ ചെയ്ത 700 ഓളം സന്നദ്ധ പ്രവർത്തകർക്ക് പരിശീലനം നൽകി. ആകെ 1000 പേർക്കാണ് പരിശീലനം. ദുരന്തങ്ങളെ നേരിടുന്നതിന് യുവാക്കളെയും സാധാരണക്കാരെയും പ്രാപ്തരാക്കുകയാണ് ലക്ഷ്യം.
സന്നദ്ധസേന വോളന്റിയർമാർക്കുള്ള ദുരന്ത നിവാരണം മുന്നാംഘട്ട പരിശീലനം തൃപ്രയാർ ശ്രീരാമ പോളിടെക്‌നിക് പ്രിയദർശിനി ഹാളിൽ നടന്നു. കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലെയും സന്നദ്ധ സേന പ്രവർത്തകർക്കാണ് മൂന്നാംഘട്ടത്തിൽ പരിശീലനം നൽകിയത്.
സന്നദ്ധസേന ഡയറക്ടറേറ്റിന്റെയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും നേതൃത്വത്തിൽ നാല് സെഷനുകളിലായാണ് പരിശീലനം. ദുരന്തനിവാരണ മുന്നൊരുക്കവും ലഘൂകരണവും എന്ന വിഷയത്തിൽ ഹസാർഡ് അനലിസ്റ്റ് സുസ്മി സണ്ണി, പ്രളയത്തിലും തീപിടിത്തത്തിലുമുള്ള രക്ഷാപ്രവർത്തനം എന്ന വിഷയത്തിൽ നാട്ടിക ഫയർ ഓഫീസർ പ്രേംരാജ്, പ്രഥമ ശുശ്രൂഷ സംബന്ധിച്ചിച്ച് മണലൂർ പി.എച്ച്.സി.യിലെ ഡോ. അജയ് രാജ് എന്നിവർ ക്ലാസെടുത്തു. 220 ഓളം സന്നദ്ധസേന പ്രവർത്തകർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |