തൃശൂർ: പൂങ്കുന്നം റെയിൽവേ സ്റ്റേഷനിലേയ്ക്കുള്ള റോഡിന്റെ ടാറിംഗ് റെയിൽവേ പൂർത്തിയാക്കിയ സാഹചര്യത്തിൽ, പുതിയ സ്റ്റേഷൻ മന്ദിരത്തിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും സമർപ്പണം ഉടൻ നടത്തണമെന്ന് ടി.എൻ പ്രതാപൻ എം.പി ദക്ഷിണ റെയിൽവേ ജനറൽ മാനേജരോട് ആവശ്യപ്പെട്ടു. മുൻ എം.പി സി.എൻ ജയദേവന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 50 ലക്ഷവും ബാക്കി റെയിൽവേയുടെ ഫണ്ടും ഉപയോഗിച്ചാണ് ഒരു നൂറ്റാണ്ടിലധികം പഴക്കമുണ്ടായിരുന്ന പൂങ്കുന്നം സ്റ്റേഷൻ മന്ദിരം പൊളിച്ചുപണിതത്. എന്നാൽ പണി പൂർത്തിയായപ്പോഴേയ്ക്കും കൊവിഡ് മഹാമാരി പടർന്നതിനാൽ ഉദ്ഘാടനം നീണ്ടുപോയി. പിന്നീട്, സ്റ്റേഷനിലേയ്ക്കുള്ള റോഡിന്റെ ടാറിംഗ് കൂടി പൂർത്തിയായശേഷം മതി സമർപ്പണമെന്ന് തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ റോഡ് നിർമ്മാണവും പൂർത്തിയായതിനാൽ, സി.എൻ ജയദേവന്റെ കൂടി സാന്നിദ്ധ്യത്തിൽ സമർപ്പണം നടത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |