ന്യൂഡൽഹി: പൊതുമേഖലയിലെ ഏക വിമാനക്കമ്പനിയായ എയർ ഇന്ത്യയെ വിറ്റഴിക്കുന്നതിന്റെ ഭാഗമായുള്ള ധനകാര്യ ടെൻഡർ സമർപ്പിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചു. ടാറ്റാ ഗ്രൂപ്പ്, സ്‌പൈസ് ജെറ്റിന്റെ സ്ഥാപകൻ അജയ് സിംഗ് എന്നിവരാണ് ടെൻഡർ സമർപ്പിച്ച പ്രമുഖർ.
ഓഹരി വില്പനയ്ക്ക് മുന്നോടിയായി എയർ ഇന്ത്യയുടെ 62,000 കോടി രൂപയോളം വരുന്ന കടബാദ്ധ്യത സർക്കാർ 23,286 കോടി രൂപയായി സർക്കാർ കുറച്ചിട്ടുണ്ട്. എ.ഐ അസെറ്റ് ഹോൾഡിംഗ്‌സ് ലിമിറ്റഡ് എന്ന സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളിന് (എസ്.പി.വി) ബാക്കികടം കൈമാറിക്കൊണ്ടായിരുന്നു ഇത്. നിക്ഷേപകർക്ക് അനുകൂലമായി വില്പനചട്ടവും ലളിതമാക്കിയിരുന്നു. ഓഹരിമൂല്യത്തിന് പകരം, എന്റർപ്രൈസ് മൂല്യം (ഇ.വി) കണക്കാക്കിയാണ് ഇതുപ്രകാരം സർക്കാർ ടെൻഡർ ക്ഷണിച്ചത്.
ഇതുപ്രകാരം, എയർ ഇന്ത്യയുടെ 23,286 കോടി രൂപയുടെ കടബാദ്ധ്യത ഏറ്റെടുക്കുന്നതിന് പകരം നിക്ഷേപകർ, കടബാദ്ധ്യതയിൽ എത്ര ഏറ്റെടുക്കുമെന്നും മൊത്തം എത്ര തുക ഏറ്റെടുക്കാനായി നൽകുമെന്നും വ്യക്തമാക്കിയാൽ മതി. നിക്ഷേപകർ മൊത്തം കടബാദ്ധ്യത ഏറ്റെടുക്കണമെന്ന നിബന്ധനയാണ് ഒഴിവാക്കിയത്. ധനകാര്യ ടെൻഡറിൽ ഏറ്റവും ഉയർന്ന ഇ.വി സമർപ്പിച്ച കമ്പനിക്ക് എയർ ഇന്ത്യ സ്വന്തമാകും. വില്പനയിലൂടെ ലഭിക്കുന്ന തുകയുടെ 15 ശതമാനം സർക്കാർ ഖജനാവിലേക്ക് മാറ്റും. ബാക്കി കടംവീട്ടാൻ ഉപയോഗിക്കും.
സാദ്ധ്യത ടാറ്റയ്ക്ക്
എയർ ഇന്ത്യയെ സ്വന്തമാക്കാൻ സാദ്ധ്യത കൂടുതൽ ടാറ്റയ്ക്കെന്നാണ് വിലയിരുത്തൽ. ജെ.ആർ.ഡി ടാറ്റ 1932ൽ സ്ഥാപിച്ച വിമാനക്കമ്പനിയാണ് പിന്നീട് എയർ ഇന്ത്യയായി മാറിയതും 1953ൽ കേന്ദ്രം സ്വന്തമാക്കിയതും. ഇപ്പോൾ, അതേ കമ്പനിയെ തിരിച്ചുപിടിക്കാൻ ഒരുങ്ങുകയാണ് ടാറ്റ. ടാറ്റാ ഗ്രൂപ്പിന് ഉയർന്ന ഓഹരി പങ്കാളിത്തമുള്ള എയർ ഏഷ്യ ഇന്ത്യ മുഖേനയാണിത്.
100% ഓഹരി
എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്‌പ്രസ് എന്നിവയുടെ 100 ശതമാനം ഓഹരികളും എയർ ഇന്ത്യ സാറ്റ്‌സിന്റെ 50 ശതമാനം ഓഹരികളുമാണ് സർക്കാർ വിറ്റൊഴിയുന്നത്. മുംബയിലെ എയർ ഇന്ത്യ ബിൽഡിംഗ്, ഡൽഹിയിലെ എയർലൈൻസ് ഹൗസ് എന്നിവയും വില്പനയ്ക്കുണ്ട്.
എയർ ഇന്ത്യയ്ക്ക് ഇന്ത്യയിൽ 4,400 ആഭ്യന്തര സ്ലോട്ടുകളും 1,800 അന്താരാഷ്‌ട്ര സ്ളോട്ടുകളും ലാൻഡിംഗ്/പാർക്കിംഗിനായുണ്ട്. വിദേശത്തെ സ്ളോട്ടുകൾ 900
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |