മുംബയ്: ഇന്ത്യൻ ബാങ്കുകൾ ഉപഭോക്താക്കൾക്ക് നൽകിയ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ മുഖേന പണം സ്വീകരിക്കുന്നത് ഐഫോൺ നിർമ്മാതാക്കളായ ആപ്പിൾ നിറുത്തി. ഉത്‌പന്നങ്ങളുടെ പർച്ചേസ്, പരസ്യ കാമ്പയിൻ എന്നിവയ്ക്കായി കാർഡ് ഉപയോഗിച്ചുള്ള പേമെന്റാണ് അവസാനിപ്പിച്ചത്. കഴിഞ്ഞവർഷം റിസർവ് ബാങ്ക് നടപ്പാക്കിയ പുതിയ നിർദേശമാണ് തീരുമാനത്തിന് പിന്നിൽ. അക്കൗണ്ടിൽ നിന്ന് ഓട്ടോ-ഡെബിറ്റായി (ഓട്ടോമാറ്റിക്കായി) പണം പിൻവലിക്കുന്നതിന് മുമ്പ് ഉപഭോക്താക്കളുടെ അനുമതി വാങ്ങണമെന്നാണ് റിസർവ് ബാങ്കിന്റെ നിർദേശം. ഇതു പണമിടപാടുകൾ വൈകാനിടയാക്കുമെന്ന് വിലയിരുത്തിയാണ് ആപ്പിളിന്റെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |