സൗജന്യപരിധി കഴിഞ്ഞുള്ള ഇടപാടുകളുടെ ഫീസ് ഉയർത്തുന്നു
കൊച്ചി: സൗജന്യപരിധി കഴിഞ്ഞുള്ള എ.ടി.എം ഇടപാടുകളുടെ ഫീസ് ജനുവരി ഒന്നുമുതൽ ഉയർത്താൻ ബാങ്കുകൾക്ക് റിസർവ് ബാങ്കിന്റെ അനുമതി. നിലവിൽ അക്കൗണ്ടുള്ള ബാങ്കിന്റെ എ.ടി.എമ്മിൽ അഞ്ചും മറ്റുബാങ്ക് എ.ടി.എമ്മിൽ മൂന്നും (മെട്രോ നഗരങ്ങളിൽ) ഇടപാടുകളാണ് പ്രതിമാസം സൗജന്യം. മെട്രോ ഇതര നഗരങ്ങളിൽ മറ്റുബാങ്ക് എ.ടി.എമ്മുകളിൽ അഞ്ച് സൗജന്യ ഇടപാടുകൾ നടത്താം.
തുടർന്ന് ഓരോ പണമിടപാടിനും 20 രൂപയാണ് ഫീസ്; ജനുവരി ഒന്നുമുതൽ ഇത് 21 രൂപയാകും. പുറമേ ജി.എസ്.ടിയും (18 ശതമാനം) നൽകണം. പണം പിൻവലിക്കൽ മാത്രമല്ല, ബാലൻസ് പരിശോധിക്കൽ, മിനി സ്‌റ്റേറ്റ്‌മെന്റ് എടുക്കൽ എന്നിവയെല്ലാം ഇടപാടുകളുടെ പരിധിയിൽ വരും. ഇവ ഓരോന്നും ഓരോ ഇടപാടുകളായാണ് കണക്കാക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |