ന്യൂഡൽഹി: നാണയപ്പെരുപ്പത്തിന് കടിഞ്ഞാണിടാൻ അമേരിക്കയുടെയും ബ്രിട്ടന്റെയും കേന്ദ്രബാങ്കുകൾ വീണ്ടും അടിസ്ഥാന പലിശനിരക്ക് കുത്തനെ കൂട്ടി. തുടർച്ചയായ നാലാംവട്ടവും 0.75 ശതമാനം വർദ്ധനയാണ് അമേരിക്കയുടെ ഫെഡറൽ റിസർവ് പ്രഖ്യാപിച്ചത്. ഇതോടെ അമേരിക്കയിലെ അടിസ്ഥാന പലിശനിരക്ക് 3.75-4.00 ശതമാനമായി. 2008ന് ശേഷമുള്ള ഏറ്റവും ഉയരമാണിത്.
2.25 ശതമാനത്തിൽ നിന്ന് മൂന്ന് ശതമാനമായാണ് ബാങ്ക് ഒഫ് ഇംഗ്ളണ്ട് പലിശ കൂട്ടിയത്. 1989ന് ശേഷമുള്ള ഏറ്റവും ഉയരമാണിത്. നടപ്പുപാദത്തിൽ ബ്രിട്ടനിൽ നാണയപ്പെരുപ്പം 40 വർഷത്തെ ഉയരമായ 11 ശതമാനമായിരിക്കുമെന്നാണ് ബാങ്കിന്റെ വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |