SignIn
Kerala Kaumudi Online
Saturday, 27 July 2024 1.08 PM IST

'മോദി ഒരുകാര്യവും ഒളിച്ചുവയ്ക്കില്ല, ഒളിഞ്ഞിരുന്ന് ആക്രമിക്കുകയുമില്ല'; എല്ലാകാര്യവും നേരിട്ടാണ് ചെയ്യുന്നതെന്ന് പ്രധാനമന്ത്രി

modi

ന്യൂഡൽഹി: 2019ലെ ബലാകോട്ട് വ്യോമാക്രമണത്തെക്കുറിച്ച് ലോകത്തോട് വെളിപ്പെടുത്തുന്നതിന് മുമ്പ് പാകിസ്ഥാനെ അറിയിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കർണാടക ബഗൽകോട്ടിലെ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നിൽ നിന്ന് ആക്രമിക്കുന്നതിൽ അല്ല മറിച്ച് നേർക്കുനേർ യുദ്ധം ചെയ്യുന്നതിലാണ് മോദി വിശ്വസിക്കുന്നതെന്ന് റാലിയിൽ അദ്ദേഹം പറഞ്ഞു.

'മാദ്ധ്യമങ്ങളെ വിളിച്ച് വ്യോമാക്രമണത്തെക്കുറിച്ച് വിവരം നൽകാൻ ഞാൻ സേനയ്ക്ക് നിർദേശം നൽകി. എന്നാൽ അതിനുമുൻപ് പാകിസ്ഥാനെ ഫോണിൽ വിളിച്ച് വിവരം നൽകുമെന്നും ഞാൻ പറഞ്ഞു. എന്നാൽ ഫോണിൽ അവരെ കിട്ടിയില്ല. സേനയോട് കാത്തിരിക്കാൻ ഞാൻ ആവശ്യപ്പെട്ടു. തുടർന്ന് പാകിസ്ഥാനെ വിവരമറിയിച്ചതിനുശേഷമാണ് അന്നുരാത്രി നടന്ന വ്യോമാക്രമണത്തെക്കുറിച്ച് ലോകത്തോട് പറഞ്ഞത്. മോദി ഒരുകാര്യവും ഒളിച്ചുവയ്ക്കില്ല. ഒളിഞ്ഞിരുന്ന് ആക്രമിക്കുകയുമില്ല. എല്ലാകാര്യവും നേരിട്ടാണ് ചെയ്യുന്നത്'- മോദി വ്യക്തമാക്കി.

രാജ്യത്തെ നിരപരാധികളായ ആളുകളെ കൊല്ലാൻ ശ്രമിക്കുന്നവർക്ക് മോദി മുന്നറിയിപ്പും നൽകി. ഇത് പുതിയ ഭാരതമാണ്. ശത്രുപാളയത്തിൽപ്പോയി കൊല്ലാനും മടിക്കില്ല. പാകിസ്ഥാനിലെ ബലാകോട്ടിൽ വ്യോമാക്രമണം നടത്തിയപ്പോൾ പലരും കരുതിയത് അത് കർണാടകയിലെ ബാഗൽകോട്ടിലാണ് നടന്നതെന്നാണ്. തുടർന്ന് പത്രസമ്മേളനം നടത്തി എല്ലാവരെയും വിവരമറിയിക്കുകയായിരുന്നുവെന്നും മോദി വ്യക്തമാക്കി. പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി 2019 ഫെബ്രുവരി 26ന് ബലാക്കോട്ടിലെ ജയ്‌ഷെ മുഹമ്മദ് ഭീകര പരിശീലന ക്യാമ്പിന് നേരെ ഇന്ത്യ വ്യോമാക്രമണം നടത്തുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, PMMODI, BALAKOT AIRSTRIKE, PAKISTAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.