ചെന്നൈ: വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി (വി.ഐ.ടി) നടത്തുന്ന പ്രവേശന പരീക്ഷ (വി.ഐ.ടി.ഇ.ഇ.ഇ)ബി.ടെക് പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷ ആരംഭിച്ചു. ഇന്ത്യയിലെ 121 നഗരങ്ങളിലും വിദേശത്തുള്ള നാല് നഗരങ്ങളിലുമാണ് പരീക്ഷ നടക്കുന്നത്. വി.ഐ.ടി വെല്ലൂർ, ചെന്നൈ, ആന്ധ്രയിലെ അമരാവതി, ഭോപ്പാൽ എന്നീ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിനായി നടക്കുന്ന പരീക്ഷ ഏപ്രിൽ 23 വരെ നീളും. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള അപേക്ഷകർ വി.ഐ.ടി.ഇ.ഇ.ഇ- 2023 ൽ പങ്കെടുക്കുന്നുണ്ട്. താത്കാലിക ഫലം ഏപ്രിൽ 26-ന് www.vit.ac.in-ൽ ലഭ്യമാകും. അതേദിവസം തന്നെ ആരംഭിക്കുന്ന ഓൺലൈൻ കൗൺസലിംഗ് ജൂൺ 14 വരെയാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഒരു ലക്ഷം റാങ്ക് വരെ നേടിയ അപേക്ഷകർക്ക് ബി.ടെക് പ്രവേശനത്തിനുള്ള കൗൺസിലിംഗിൽ പങ്കെടുക്കാൻ അർഹതയുണ്ട്. റാങ്ക് അടിസ്ഥാനത്തിൽ ഘട്ടംഘട്ടമായാണ് കൗൺസിലിംഗ് നടക്കുക. പരീക്ഷകളിൽ മികച്ച വിജയം നേടുന്നവർക്ക് ഫീസ് ഇളവുകൾ നല്കും.
റാങ്ക് തിരിച്ചുള്ള കൗൺസിലിംഗ് ഷെഡ്യൂൾ
റാങ്ക് 1 മുതൽ 20,000 വരെ- ഏപ്രിൽ 26 മുതൽ 30 വരെ
റാങ്ക് 20,001 മുതൽ 45,000 വരെ- മേയ് 9 മുതൽ 11 വരെ
റാങ്ക് 45,001 മുതൽ 70,000 വരെ -മേയ് 20 മുതൽ 22 വരെ
റാങ്ക് 70,001 മുതൽ 1,00,000 വരെ - മെയ് 31 മുതൽ ജൂൺ 2 വരെ
റാങ്ക് ഒരു ലക്ഷത്തിന് മുകളിൽ- ജൂൺ 12 മുതൽ 14 വരെ
ഒരു ലക്ഷത്തിലധികം റാങ്ക് നേടിയ അപേക്ഷകർക്ക് വിഐടി-എ.പി, ഭോപ്പാൽ എന്നിവിടങ്ങളിൽ പ്രവേശനത്തിന് അർഹതയുണ്ട്. ക്ലാസുകൾ ഓഗസ്റ്റ് രണ്ടാം വാരം മുതൽ ആരംഭിച്ചേക്കും. അലോട്ട്‌മെന്റ് ഉറപ്പാക്കാൻ ഓൺലൈൻ കൗൺസിലിംഗിൽ പരമാവധി ചോയ്‌സുകൾ നൽകാം.
ജി.വി. സ്കൂൾ ഡെവലപ്മെന്റ് പ്രോഗ്രാമിന് (ജി.വി.എസ്.ഡി.പി) കീഴിൽ സംസ്ഥാന ബോർഡ് പരീക്ഷയിൽ വിജയിക്കുന്നവർക്ക് നാല് വർഷവും 100 ശതമാനം ഫീസിളവ് നൽകും. 50 വരെ റാങ്കുള്ള ഉദ്യോഗാർത്ഥികൾക്ക് 75 ശതമാനം ട്യൂഷൻ ഫീസ് ഇളവും 51 മുതൽ 100 വരെ റാങ്കുള്ളവർക്ക് 50 ശതമാനം ട്യൂഷൻ ഫീസിളവും 101 മുതൽ 1000 വരെ റാങ്കിലുള്ള ഉദ്യോഗാർത്ഥികൾക്ക് 25 ശതമാനം ട്യൂഷൻ ഫീസിളവും ലഭിക്കും.
ഗ്രാമീണ സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്ന തമിഴ്‌നാട്, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ എല്ലാ ജില്ലകളിലെയും ജില്ലാ ടോപ്പർമാർക്ക് (ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും) സ്റ്റാർസ് (സപ്പോർട്ട് ദി അഡ്വാൻസ്മെന്റ് ഒഫ് റൂറൽ സ്റ്റുഡന്റ്സ് ) പദ്ധതി പ്രകാരം 100 ശതമാനം ഫീസിളവും ഹോസ്റ്റൽ, മെസ് ഫീസിൽ നിന്നുള്ള ഇളവും നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |