കൊച്ചി: കൊവിഡ് പ്രതിസന്ധിയും അന്താരാഷ്ട്ര വിപണിയിലെ മാന്ദ്യവും നിലനിൽക്കെ 2020-21ൽ ഇന്ത്യയിൽ നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതി വരുമാനത്തിൽ മുൻവർഷത്തെക്കാൾ 10.81 ശതമാനം കുറവുണ്ടായതായി സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എം.പി.ഇ.ഡി.എ )അറിയിച്ചു. 11,49,341 ടൺ സമുദ്രോത്പന്നങ്ങളാണ് 2020-21ൽ കയറ്റുമതി ചെയ്തത്. 43,717.26 കോടി രൂപയാണ് കയറ്റുമതി വരുമാനം.
അമേരിക്ക, ചൈന, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിലേയ്ക്കാണ് ഏറ്റവുമധികം കയറ്റുമതി.
കയറ്റുമതി ചെയ്ത അളവിന്റെ 51.36 ശതമാനവും ശീതീകരിച്ച ചെമ്മീനാണ്. ഡോളർ വരുമാനത്തിൽ 74.31 ശതമാനവും ഈവിഭാഗത്തിൽ നിന്നാണ്.
ഇറക്കുമതി ഇങ്ങനെ
അമേരിക്ക (2,72,041 ടൺ)
ചൈന(1,01,846 ടൺ)
യൂറോപ്യൻ യൂണിയൻ(70,133 ടൺ),
ജപ്പാൻ (40,502 ടൺ)
ദക്ഷിണ പൂർവേഷ്യ(38,389 ടൺ)
ഗൾഫ് രാജ്യങ്ങൾ(29,108 ടൺ).
2019-20ലെ കയറ്റുമതി : 12,89,651 ടൺ : 46,662.85 കോടി രൂപ
2020-21 ലെ കയറ്റുമതി : 11,49,341 ടൺ : 43,717.26 കോടി രൂപ
കുറവ് 10.81 %
ശീതീകരിച്ച ചെമ്മീൻ അളവിൽ 9.50 ശതമാനത്തിന്റെ കുറവുണ്ടായി. ആകെ കയറ്റുമതിയിലെ 4,426.19 ദശലക്ഷം ഡോളർ വരുമാനവും 5,90,275 ടണ്ണും ചെമ്മീനിനാണ്. 2019-20 നെക്കാൾ വനാമി ചെമ്മീൻ കയറ്റുമതി 5,12,204 ൽ നിന്നും 2020-21 ൽ 4,92,271 ടണ്ണായി കുറഞ്ഞു. വനാമിയുടെ കയറ്റുമതിയിൽ 56.37 ശതമാനവും അമേരിക്കയിലേയ്ക്കാണ്. കാരച്ചെമ്മീൻ കയറ്റുമതി ഏറ്റവുമധികം ജപ്പാനിലേക്കാണ്. ശീതീകരിച്ചതും ജീവനുള്ളതുമായവയുടെ കയറ്റുമതിയിൽ വൻ ഇടിവുണ്ടായി. വിമാനമാർഗമുള്ള ചരക്ക് നീക്കം തടസപ്പെട്ടതാണ് കാരണം.
കൊവിഡ് തിരിച്ചടിയായി
കൊവിഡ് സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിൽ പ്രതിസന്ധി സൃഷ്ടിച്ചു. രണ്ടാം പകുതിയുടെ അവസാനം കയറ്റുമതി വർദ്ധിച്ചു. മത്സ്യലഭ്യതക്കുറവ്, കണ്ടെയ്‌നർ ക്ഷാമം, യൂറോപ്യൻ യൂണിയനിലെ വൻകിട വില്പനശാലകളിലെ കൊവിഡ് നിയന്ത്രണങ്ങൾ എന്നിവയും പ്രതികൂലമായി ബാധിച്ചു.
കെ.എസ്. ശ്രീനിവാസ്
എം.പി.ഇ.ഡി.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |