കൊച്ചി: സാമ്പത്തിക മേഖലയിൽ ഉണർവ് പ്രകടമായതോടെ മൂന്നു ലക്ഷം കോടി രൂപയുടെ മൊത്തം ഇടപാടുകൾ പ്രതീക്ഷിച്ച് ബാങ്ക് ഒഫ് മഹാരാഷ്ട്ര (ബി.ഒ.എം). നിക്ഷേപ സമാഹരണം, ക്രെഡിറ്റ് വളർച്ച, റിക്കവറി, റിസ്‌ക് മാനേജ്‌മെന്റ് എന്നീ മേഖലകളിൽ മികച്ച പ്രകടനമാണ് ബാങ്ക് കാഴ്ചവച്ചതെന്ന് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ എ.എസ് രാജീവ് പറഞ്ഞു. കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെ സാമ്പത്തിക ഇടപാടുകൾ സജീവമായി. സമീപഭാവിയിൽ തന്നെ മൂന്ന് ലക്ഷം കോടി രൂപയുടെ ബിസിനസ് ലക്ഷ്യം കൈവരിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിന്റെ മൊത്തം ഇടപാടുകൾ ജൂൺ അവസാനം 14.17 ശതമാനം വർദ്ധിച്ച് 2.85 ലക്ഷം കോടി രൂപയായി. ഭവന, ഓട്ടോ വായ്പ ഉൾപ്പെടെ ബാങ്ക് പ്രത്യേക ഇളവുകൾ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |