ന്യൂഡൽഹി: വൈദ്യുത ആവശ്യങ്ങൾക്കായി അടുത്ത 13 മാസത്തേയ്ക്ക് 12 മില്യൺ ടൺ കൽക്കരി ഇറക്കുമതി ചെയ്യാൻ പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം. തങ്ങൾക്ക് ആവശ്യമായ കൽക്കരിയുടെ അളവ് സംസ്ഥാനങ്ങളിലെ ഊർജ്ജ ഉത്പാദക കമ്പനികളും സ്വതന്ത്ര വൈദ്യുതി ഉത്പ്പാദകരും കണ്ടെത്തി അറിയിക്കും. ഇറക്കുമതി ഓർഡറുകൾ കോൾ ഇന്ത്യ ഉടൻ നൽകുമെന്നാണ് റിപ്പോർട്ടുകൾ. 2015ന് ശേഷം ആദ്യമായാണ് കോൾ ഇന്ത്യ കൽക്കരി ഇന്ധനം ഇറക്കുമതി ചെയ്യുന്നത്.
ജൂണ്‍ 15നകം ഇറക്കുമതി ചെയ്ത ഇന്ധനം പവർ പ്ലാന്റുകളിൽ എത്തിത്തുടങ്ങിയില്ലെങ്കിൽ സംസ്ഥാനങ്ങളിലെ ഊർജ്ജ ഉത്പാദക കമ്പനികൾ തങ്ങളുടെ ഇറക്കുമതി 15ശതമാനംവരെ വർദ്ധിപ്പിക്കേണ്ടിവരുമെന്ന് മേയ് 18 ന് തന്നെ വൈദ്യുതി മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. കൽക്കരി ക്ഷാമം കാരണം ഏപ്രിൽ മാസത്തിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി തടസം നേരിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |