ആലപ്പുഴ: വിപുലമായ ഓഫറുകളുമായി രണ്ടുമാസം നീളുന്ന ഓണം വിപണിക്ക് കയർഫെഡ് തുടക്കമിട്ടു. കേരളത്തിലെ ഷോറൂമുകൾ, ഏജൻസികൾ, എക്‌സ്‌ബിഷനുകൾ, പൊലീസ് കാന്റീനുകൾ തുടങ്ങിയ വിപണനശൃംഖലകൾ വഴിയാണ് സെപ്‌തംബർ 30വരെ ഓഫറുകളോടെ വില്പന.
കയർഫെഡിന്റെ സ്വന്തം ഫാക്ടറിയിൽ ഉയർന്ന ഗുണനിലവാരത്തിൽ നിർമ്മിക്കുന്ന മെത്തകൾക്ക് 20 മുതൽ 50 ശതമാനം വരെ ഡിസ്‌ക്കൗണ്ടും റോൾ മാട്രസ്, പി.വി.സി മാറ്റ്, പില്ലോ എന്നിവ സൗജന്യമായും ലഭിക്കും. നിശ്ചിത രൂപയ്ക്ക് മുകളിലുള്ള പർച്ചേസിന് ഫ്രീ ഹോം ഡെലിവറിയുണ്ട്. കയർ ഉത്പന്നങ്ങൾക്ക് 15 മുതൽ 25 ശതമാനം വരെയാണ് ഡിസ്‌കൗണ്ട്. സർക്കാർ, അർദ്ധ സർക്കാർ, കയർ മേഖല, സഹകരണ മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് കയർഫെഡ് മെത്തകൾക്ക് 35 ശതമാനം ഡിസ്‌കൗണ്ടുള്ള പ്രത്യേക പദ്ധതിയുമുണ്ട്.
സർക്കാർ, അർദ്ധസർക്കാർ ജീവനക്കാർക്ക് പലിശരഹിത തവണ വ്യവസ്ഥയിൽ ഉത്പന്നങ്ങൾ വാങ്ങാനുള്ള സൗകര്യമുണ്ട്. ഉപഭോക്തൃ താത്പര്യപ്രകാരമുള്ള അളവിൽ വ്യത്യസ്ത ഡെൻസിറ്റിയോടെ മെത്തകൾ നിർമ്മിച്ച് നൽകും.
ഓണം പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിർവഹിച്ചു. കയർഫെഡ് പ്രസിഡന്റ് അഡ്വ.എൻ. സായികുമാർ അദ്ധ്യക്ഷത വഹിച്ചു. പി.പി. ചിത്തരഞ്ജൻ എം.എൽ.എ., മുൻ മന്ത്രി പി. തിലോത്തമൻ, കയർ വികസന വകുപ്പ് ഡയറക്ടർ വി.ആർ. വിനോദ്, കയർ ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ. ഗണേശൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |