SignIn
Kerala Kaumudi Online
Friday, 26 April 2024 4.33 PM IST

ഡോക്ടർ ആവാം, കൂടെയുണ്ട് 'ഡോ.ജെപീസ് ക്ലാസസ്"

jipin

കോഴിക്കോട്: കഴിഞ്ഞ നീറ്റ് പരീക്ഷ എഴുതിയ 110 വിദ്യാർത്ഥികളിൽ 56 പേരെ

എം.ബി.ബി.എസ് പ്രവേശനത്തിന് അർഹരാക്കാൻ കഴിഞ്ഞതിന്റെ അഭിമാനനേട്ടവുമായി കൊയിലാണ്ടി 'ഡോ.ജെപീസ് ക്ലാസസ്" മെഡിക്കൽ എൻട്രൻസ് കോച്ചിംഗ് സെന്റർ.

കൊവിഡ് കാലത്താണ് കൊയിലാണ്ടിയിൽ 'ഡോ.ജെപീസ് ക്ലാസസിന്റെ" തുടക്കം. ലോക്ക്ഡൗണിൽ പഠനംനിലച്ച വിദ്യാർത്ഥികൾക്ക് ഡോ.ജെപീസിന്റെ യൂട്യൂബ് ചാനൽ മുതൽക്കൂട്ടായി. പ്രതിസന്ധിക്കാലത്തും കുട്ടികളുടെ കൂട്ടുകാരനായതോടെ ഡോ.ജെപീസിന്റെ സ്വീകാര്യത വർദ്ധിച്ചു. കുട്ടികളുടെ ആവശ്യാർത്ഥം ക്ലാസുകളുടെ ദൈർഘ്യം ഉയർത്തി. ഓൺലൈൻ ക്ലാസിൽ നിന്ന് ഓഫ്‌ലൈൻ ക്ലാസിലേക്ക് വൈകാതെ ഡോ.ജെപീസ് ചുവടുവച്ചു.

ചുരുങ്ങിയകാലത്തിനകം കേരളത്തിലെ മുൻനിര എൻട്രൻസ് പരിശീലനകേന്ദ്രമായി ഡോ.ജെപീസ്. കൊയിലാണ്ടി പോലുള്ള നഗരത്തിൽ മെഡിക്കൽ എൻട്രൻസ് കോച്ചിംഗ് സെന്റർ പ്രായോഗികമാവുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ വിദ്യാർത്ഥികൾ ഇരുകൈയും നീട്ടി സ്വീകരിച്ചു. 2020 ഡിസംബറിൽ ഓഫ്‌ലൈൻ ക്ലാസുകൾക്ക് അനുമതി ലഭിച്ചതോടെ കൊയിലാണ്ടി സിവിൽസ്റ്റേഷന് സമീപം ഡോ.ജെപീസ് ഉയർന്നു. കേരളത്തിൽ കൊവിഡിൽ ആദ്യമായി ഓഫ്‌ലൈൻ ക്ലാസ് ആരംഭിച്ചത് ഒരുപക്ഷേ, ഡോ.ജെപീസിൽ ആയിരിക്കും. അതോടെ എല്ലാ ജില്ലകളിൽ നിന്നും കുട്ടികൾ ഡോ.ജെപീസിലെത്തി. കുട്ടികൾക്ക് സഹായകമായി ഇപ്പോഴും ഓൺലൈൻ കോച്ചിംഗ് ക്ലാസുകളുണ്ട്.

കൊയിലാണ്ടി നഗരസഭയ്ക്ക് സമീപവും നഗരഹൃദയത്തിലെ എസ്.എസ് മാളിലും ഡോ.ജെപീസ് ശാഖകളുണ്ട്. പ്ലസ് വൺ ബാച്ച് ഇവിടെയാണ്. 160 ഓളം കുട്ടികൾ നിലവിൽ പരിശീലനം നേടുന്നു. ഈ മാസം അവസാനത്തോടെ പുതിയ ബാച്ച് ആരംഭിക്കും. പ്ലസ് വൺ അഡ്മിഷൻ ആരംഭിച്ചു. ഈ വർഷം മെഡിക്കലിന് പുറമേ എൻജിനിയറിംഗ് പരിശീലനവും നൽകും. കെ.വി.പി.വൈ., ജെ.ഐ.പി.എം.ഇ.ആർ., എ.എഫ്.എം.സി., എ.ഐ.ഐ.എം.എസ് തുടങ്ങിയവയ്ക്കുള്ള പരിശീലനവും നൽകുന്നു. ഡയറക്ടർമാരായ ഡോ.ജിപിൻലാൽ ശ്രീനിവാസൻ, ഡോ.പി.ഇർഫാദ് എന്നിവരാണ് ഡോ.ജെപീസിന്റെ സാരഥികൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, DOCTOR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.