കൊച്ചി: കേന്ദ്രമോ, സംസ്ഥാനമോ വില്പനയ്ക്കു വച്ച പൊതുമേഖലാസ്ഥാപനങ്ങളെ വാങ്ങാൻ സംസ്ഥാന സർക്കാരുകൾക്കോ മറ്റു പൊതുമേഖലാ സ്ഥാപനങ്ങൾക്കോ ഇനി കഴിയില്ല. ഇതു സംബന്ധിച്ച പുതുക്കിയ മാനദണ്ഡം ഡിപ്പാർട്ട്‌മെന്റ് ഒഫ് ഇൻവെസ്‌റ്റ്‌മെന്റ് ആൻഡ് പബ്ളിക് അസറ്റ് മാനേജ്‌മെന്റ് (ദിപം) പുറത്തിറക്കി.
കേന്ദ്രത്തിനോ സംസ്ഥാനത്തിനോ ഇരു സർക്കാരുകൾക്കും സംയുക്തമായോ സഹകരണ സ്ഥാപനങ്ങൾക്കോ 51 ശതമാനത്തിലധികം ഓഹരിപങ്കാളിത്തമുള്ള സ്ഥാപനങ്ങളുടെ ഓഹരി വിൽക്കുമ്പോൾ ടെൻഡറിൽ പങ്കെടുക്കാൻ കേന്ദ്രത്തിനോസർക്കാരിനോ മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾക്കോ കഴിയില്ല.
എന്നാൽ, പ്രത്യേക സാഹചര്യങ്ങളിൽ പൊതുതാത്പര്യാർത്ഥം ചട്ടത്തിൽ ഇളവ് നൽകും. പൊതുമേഖലാ സ്ഥാപനങ്ങളിൽ സർക്കാരിന്റെ സ്വാധീനം കുറയ്ക്കുകയാണ് ലക്ഷ്യം.
എച്ച്.എൽ.എല്ലും
കേരളവും
കേന്ദ്ര പൊതുമേഖലാസ്ഥാപനമായ എച്ച്.എൽ.എൽ ലൈഫ് കെയറിന്റെ ഓഹരികൾ വാങ്ങാനുള്ള കേരള സർക്കാരിന്റെ നീക്കത്തിന് കേന്ദ്രം തടയിട്ടിരുന്നു. ഇതിന് നിയമത്തിന്റെ പിന്തുണയില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ തിരിച്ചടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയചട്ടം കേന്ദ്രം പുറത്തിറക്കിയത്.
കേന്ദ്ര സ്ഥാപനമായ ഒ.എൻ.ജി.സി നേരത്തേ ഹിന്ദുസ്ഥാൻ പെട്രോളിയവുമായി ലയിക്കാൻ ധാരണയായിരുന്നു. ബി.പി.സി.എല്ലിന് കീഴിലെ നുമാലിഗഢ് റിഫൈനറി സ്വന്തമാക്കിയത് മറ്റൊരു കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഓയിൽ ഇന്ത്യയാണ്. ഇത്തരം ലയനങ്ങളും ഏറ്റെടുക്കലുകളും ഇനിയുണ്ടാവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |