കൊച്ചി: ഇന്ത്യൻ ഓയിലിന്റെ സെർവോ ലൂബ്രിക്കന്റിന്റെ സുവർണ ജൂബിലിയുടെ ഭാഗമായി സെർവോ 4ടി എക്‌സ്ട്രാ നടൻ ജോൺ എബ്രഹാം അവതരിപ്പിച്ചു. ബൈക്കുകൾക്കായി തയ്യാറാക്കിയതാണിത്.
2046 ഓടെ പുകരഹിത ഇന്ധനമെന്ന ഇന്ത്യൻ ഓയിലിന്റെ ലക്ഷ്യത്തിലേക്കുള്ള ചുവടാണ് ഹരിതവും സുസ്ഥിരവുമായ സെർവോയെന്ന് ഇന്ത്യൻ ഓയിൽ ചെയർമാൻ എസ്.എം.വൈദ്യ പറഞ്ഞു. ഇ-വാഹനങ്ങൾക്കും കാറ്റാടി യന്ത്രങ്ങൾക്കും ബി.എസ്-6 വാഹനങ്ങൾക്കും ലൂബ്രിക്കന്റ്‌സും വികസനഘട്ടത്തിലാണെന്ന് മാർക്കറ്റിംഗ് ഡയറക്ടർ വി.സതീഷ്‌കുമാർ പറഞ്ഞു.
പുതിയ സെർവോ പായ്ക്ക് ലേബൽ ക്യൂ.ആർ കോഡുമായാണെത്തുന്നത്. ക്യൂ.ആർ കോഡ് സ്‌കാൻ ചെയ്ത് ലോയൽറ്റി പോയിന്റ് റിഡീം ചെയ്യാം. 1972ലാണ് ഇന്ത്യൻ ഓയിൽ സെർവോ അവതരിപ്പിച്ചത്.
പ്രതിരോധം, റെയിൽവേ, പവർ, കൽക്കരി ഖനനം, ഓട്ടോമൊബൈൽ, സ്റ്റീൽ മേഖലകളിലും സെർവോയുണ്ട്. മാരുതി സുസുക്കി, ഹ്യുണ്ടായ്, ടാറ്റാ മോട്ടോഴ്സ്, അശോക് ലെയ്‌ലാൻഡ്, മഹീന്ദ്ര എന്നിവ സെർവോയാണ് ഉപയോഗിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |