ചെന്നൈ: ഇന്ധനവിതരണം സുഗമമായി നിലനിറുത്താൻ പ്രയത്‌നിക്കുന്ന മുൻനിര ജീവനക്കാർക്ക് 'കർമ്മയോഗി സ്വസ്ഥ്യ ബീമാ യോജന" മെഡിക്കൽ ഇൻഷ്വറൻസ് ഏർപ്പെടുത്തി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. 3.3 ലക്ഷത്തോളം വരുന്ന റീട്ടെയിൽ ഔട്ട്‌ലെറ്റ് ജീവനക്കാർ, എൽ.പി.ജി സിലിണ്ടർ വിതരണക്കാർ, ടാങ്ക് ട്രക്ക് ജീവനക്കാർ, സെക്യൂരിറ്റി ജീവനക്കാർ തുടങ്ങിയവർക്കാണ് മേയ് ഒന്നിന് പ്രാബല്യത്തിൽ വന്നവിധം ഇൻഷ്വറൻസ് ഏർപ്പെടുത്തിയത്.
ജീവനക്കാരുടെ ഭാര്യ/ഭർത്താവ് എന്നിവരും രണ്ടു കുട്ടികളും ഇൻഷ്വറൻസ് പരിധിയിൽ വരും. കൊവിഡ് ചികിത്സയ്ക്കും ആശുപത്രിവാസത്തിനുമായി ഒരുലക്ഷം രൂപവരെ ക്ളെയിം ലഭിക്കും. അപകടമരണങ്ങൾക്ക് കുടുംബത്തിന് രണ്ടുലക്ഷം രൂപ നഷ്‌ടപരിഹാരം ലഭിക്കും. കൊവിഡ് മരണങ്ങൾക്ക് എക്‌സ്-ഗ്രാഷ്യയായി അഞ്ചുലക്ഷം രൂപയും ഇന്ത്യൻ ഓയിൽ നൽകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |