പ്രവർത്തനം മൂന്നുകോടി ചതുരശ്ര അടിയിലേക്ക്
പുതുതായി ഒരുലക്ഷം തൊഴിൽ
കൊച്ചി: നിക്ഷേപവുമായി വൻകിട കമ്പനികൾ വിരുന്നെത്തിയതോടെ കേരളത്തിന്റെ ഐ.ടി പാർക്കുകളുടെ മൊത്തം പ്രവർത്തനം മൂന്നുകോടി ചതുരശ്ര അടിയിലേക്ക്. അഞ്ചുവർഷത്തിനകം ഒരുലക്ഷം പുതിയ തൊഴിലവസരങ്ങളും സൃഷ്‌ടിക്കപ്പെടും.
പള്ളിപ്പുറം ടെക്നോസിറ്റി കാമ്പസിൽ ടി.സി.എസിന്റെ എയറോസ്‌പേസ് ഹബ്ബ്, തിരുവനന്തപുരത്ത് ടോറസ് ഡൗൺടൗൺ പദ്ധതി, ബ്രിഗേഡ് എന്റർപ്രൈസസിന്റെ വേൾഡ് ട്രേഡ് സെന്റർ, കൊച്ചി ഇൻഫോപാർക്കിൽ സാൻഡ്സ് ഇൻഫ്രാ ഇൻഫിനിറ്റ്, പ്രസ്‌റ്റീജ് ഐ.ടി പാർക്ക്, മാരറ്റ് ടെക് പാർക്ക് എന്നിവയുൾപ്പെടെയുള്ള വലുതും ചെറുതുമായ പദ്ധതികളാണ് സംസ്ഥാനത്തിന്റെ ഐ.ടി പെരുമയ്ക്ക് കുതിപ്പേകാൻ അണിനിരക്കുന്നത്. മൊത്തം 6,000 കോടി രൂപയുടെ നിക്ഷേപം ഇതുവഴിയെത്തും.
വികസനക്കുതിപ്പ്
ഐ.ബി.എസ്, കാസ്‌പിയൻ ടെക് പാർക്ക് തുടങ്ങിയ മുൻനിര ഐ.ടി കമ്പനികളും വൈകാതെ ഇൻഫോപാർക്കിൽ പ്രവർത്തനം തുടങ്ങും. ആയിരം ഏക്കറിലധികമുള്ള സംസ്ഥാന ഐ.ടി പാർക്കുകളിൽ ഇപ്പോൾ 900ഓളം കമ്പനികളുണ്ട്. ഒരുകോടി ചതുരശ്രഅടി സ്ഥലമാണ് വികസനങ്ങളിലൂടെ കൂട്ടിച്ചേർക്കുക. കുണ്ടറ, കൊരട്ടി, ചേർത്തല എന്നിവിടങ്ങളിലായുള്ള സാറ്റലൈറ്റ് പാർക്കുകളും സജീവമാണ്.
യുവാക്കൾക്ക് നേട്ടം
ഐ.ടിയിൽ വൈദഗ്ദ്ധ്യമുള്ള കേരളത്തിലെ ചെറുപ്പക്കാർക്ക് ഇവിടെത്തന്നെ മികച്ച ജോലി സാദ്ധ്യതകൾ കണ്ടെത്താൻ ഐ.ടി പാർക്കുകളുടെ വികസനം സഹായിക്കും. നാട്ടിലേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കും ഐ.ടി മേഖലയുടെ വളർച്ച നേട്ടമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |