ന്യൂഡൽഹി: നടപ്പുവർഷത്തെ ആദ്യപാദമായ ഏപ്രിൽ-ജൂണിൽ എൽ.ഐ.സി 682.88 കോടി രൂപ ലാഭം രേഖപ്പെടുത്തി. 2021ലെ സമാനപാദലാഭം 24.36 കോടി രൂപയായിരുന്നു. മൊത്തം പ്രീമിയം വരുമാനം 81,721 കോടി രൂപയിൽ നിന്ന് 98,352 കോടി രൂപയിലെത്തി.
മൊത്തം 36.81 ലക്ഷം വ്യക്തിഗത പോളിസികളാണ് കഴിഞ്ഞപാദത്തിൽ എൽ.ഐ.സി വിതരണം ചെയ്‌തത്. കഴിഞ്ഞവർഷത്തെ സമാനപാദത്തിലെ 23.07 ലക്ഷത്തേക്കാൾ 59.56 ശതമാനമാണ് വർദ്ധന. എൽ.ഐ.സി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്‌തി (എ.യു.എം) 41.02 ലക്ഷം കോടി രൂപയാണ്. 2021 ജൂൺപാദത്തിൽ 38.13 ലക്ഷം കോടി രൂപയായിരുന്നു. എൽ.ഐ.സിയുടെ ആദ്യവർഷ പ്രീമിയം വിപണിവിഹിതം 63.25 ശതമാനത്തിൽ നിന്ന് 65.42 ശതമാനത്തിലേക്കും ഉയർന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |