കൊച്ചി: വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വിലവർദ്ധന ഹോട്ടൽമേഖലയുടെ നട്ടെല്ലൊടിക്കുമെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ). 256 രൂപ ഒറ്റയടിക്ക് വർദ്ധിപ്പിച്ചതോടെ ഭക്ഷണത്തിന്റെ വിലയും വർദ്ധിപ്പിക്കാതെ പിടിച്ചുനിൽക്കാനാവില്ലെന്ന് ഭാരവാഹികൾ പറഞ്ഞു.
പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധനയെ തുടർന്ന് അരിയുൾപ്പെടെ അവശ്യസാധനങ്ങൾക്ക് വില കൂടി. ചിക്കന്റെ വിലയും ഉയർന്നുതന്നെ നിൽക്കുന്നു. യുദ്ധത്തിന്റെ പേരിൽ ഭക്ഷ്യയെണ്ണകൾക്കും വിലവർദ്ധിച്ചു.
ഇന്ധനങ്ങളുടെ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് പാർലമെന്റ് മാർച്ച് ഉൾപ്പെടെ സമരം സംഘടിപ്പിക്കുമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ബാലകൃഷ്ണപൊതുവാൾ എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |