തിരുവനന്തപുരം: പുതുവർഷത്തിൽ ഉപഭോക്താക്കൾക്ക് വിലക്കുറവോടെ ടൈലുകൾ സ്വന്തമാക്കാമെന്ന് ന്യൂരാജസ്ഥാൻ മാർബിൾസ് മാനേജിംഗ് ഡയറക്‌ടർ സി. വിഷ്ണുഭക്തൻ പറഞ്ഞു. നാലുമാസം മുമ്പുവരെ ടൈൽസിന് 20-40 ശതമാനം വിലവർദ്ധന നിർമ്മാണക്കമ്പനികൾ നടപ്പാക്കിയിരുന്നു. ഇന്ധന, അസംസ്കൃതവസ്‌തുക്കളുടെ വിലക്കയറ്റമായിരുന്നു കാരണം.
എന്നാൽ, പുതുവർഷത്തിൽ വിലകുറയുകയാണ്. ഉപഭോക്തൃതാത്പര്യം വിലയിരുത്തിയുള്ള പുത്തൻ ടൈലുകളും കമ്പനികൾ വിപണിയിലെത്തിക്കുന്നു എന്നതും ഉപഭോക്താക്കൾക്ക് നേട്ടമാണ്. ടൈലുകൾക്ക് വിലകൂട്ടിയ കാലയളവിൽ കൊവിഡ് മൂലമുള്ള സാമ്പത്തിക ഞെരുക്കവും വായ്‌പാ വിതരണത്തിലെ കുറവും കൺസ്‌ട്രക്‌ഷൻ, റിയൽ എസ്‌റ്റേറ്റ് മേഖലകളെ തളർത്തിയിരുന്നു. കേരളത്തിലെ കച്ചവടം ഇതോടെ നാലിലൊന്നായി കുറയുകയും ചെയ്തിരുന്നു. കേരളത്തിൽ നിന്നുള്ള ടേണോവർ വൻതോതിൽ താഴ്‌ന്ന പശ്ചാത്തലത്തിലാണ് വിലകുറയ്ക്കാൻ നിർമ്മാണക്കമ്പനികൾ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |