കുവൈത്ത് സിറ്റി: വാക്സിൻ എടുക്കാത്ത പ്രവാസികൾക്കും രാജ്യത്ത് പ്രവേശനം അനുവദിക്കുമെന്ന് കുവൈത്ത്. കൊവിഡ് വ്യാപനം നിരക്ക് കുറയുകയും രോഗമുക്തി നിരക്ക് 97.8 ശതമാനമായി ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനമെന്നാണ് റിപ്പോർട്ട്. ഇതുപ്രകാരം ഇന്ത്യ, ഈജിപ്റ്റ്, നേപ്പാൾ, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ ഉൾപ്പെടെ വാക്സിൻ എടുത്തതും അല്ലാത്തതുതാമായ എല്ലാ യാത്രക്കാർക്കും നിബന്ധനകളോടെ രാജ്യത്തേക്ക് നേരിട്ടുള്ള പ്രവേശനം അനുവദിക്കും. ഇവർ ക്വാറന്റൈൻ ഉൾപ്പെടെയുള്ള കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കേണ്ടതാണ്.
അതേ സമയം ഫൈസർ, ഓക്സ്‌ഫോർഡ് അസ്ട്രസെനെക, മൊഡേണ എന്നീ വാക്സിനുകളുടെ രണ്ട് ഡോസുകൾ, അല്ലെങ്കിൽ ജോൺസൺ ആന്റ് ജോൺസൻ വാക്സിനിന്റെ ഒരു ഡോസ് എന്നിവ എടുത്തവരെയാണ് രാജ്യത്ത് വാക്സിനേറ്റ് ചെയ്യപ്പെട്ടവരായി കണക്കാക്കുക. കുവൈറ്റ് അംഗീകാരം നൽകിയിട്ടില്ലാത്ത വാക്സിനുകളായ സിനോഫാം, സിനോവാക്, സ്പുട്നിക് വി എന്നിവ സ്വീകരിച്ചിട്ടുള്ളവർ കുവൈറ്റിൽ അംഗീകാരമുള്ള ഏതെങ്കിലും ഒരു വാക്സിന്റെ ബൂസ്റ്റർ ഡോസ് സ്വീകരിക്കണം.
കുവൈറ്റിൽ നിന്ന് വാക്സിൻ എടുത്തവരാണെങ്കിൽ ഇമ്മ്യൂൺ ആപ്പിലോ കുവൈറ്റ് മൊബൈൽ ഐഡി ആപ്പിലോ ആണ് ഇതിനുള്ള തെളിവ് കാണിക്കേണ്ടത്. കുവൈറ്റിന് പുറത്തു വച്ച് വാക്സിൻ എടുത്തവരാണെങ്കിൽ അവരുടെ വാക്സിൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |