ന്യൂഡൽഹി: ഒരേ വിഷയവുമായി ബന്ധപ്പെട്ട കേന്ദ്ര - സംസ്ഥാന നിയമങ്ങളിലെ വ്യവസ്ഥകൾ വ്യത്യസ്‌തമായിരുന്നാലും സംസ്ഥാന സർക്കാർ നിയമം റദ്ദാക്കാനാകില്ലെന്ന് സുപ്രീംകോടതി. സംസ്ഥാന നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കിൽ ഭരണഘടന പരിരക്ഷ ലഭിക്കും. തമിഴ്നാട് ദേശീയ പാത നിയമത്തിന്റെ സാധുത അംഗീകരിച്ചാണ് ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, പി.വി. സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി.
ദേശീയപാതയ്‌ക്കായുളള ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് തമിഴ്നാട് ദേശീയ പാത നിയമത്തിലെയും, കേന്ദ്രനിയമത്തിലെയും വ്യവസ്ഥകളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. ഭരണഘടനയിലെ അനുച്ഛേദം 254(2)ന്റെ ഉദ്യേശ്യം തന്നെ, കേന്ദ്രനിയമവുമായി വൈരുദ്ധ്യമുണ്ടെങ്കിൽ സംസ്ഥാന നിയമത്തെ സംരക്ഷിക്കാൻ വേണ്ടിയാണ്. ഭൂമിയേറ്രെടുക്കൽ നടപടികൾ നീണ്ടുപോകുന്ന സാഹചര്യം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് തമിഴ്നാട് ദേശീയ പാത നിയമം കൊണ്ടുവന്നതെന്നും കോടതി നിരീക്ഷിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |