SignIn
Kerala Kaumudi Online
Friday, 09 May 2025 3.01 PM IST

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ഭീകരൻ; ഖാലിസ്ഥാൻ നേതാവായ പ്ലംബർ

Increase Font Size Decrease Font Size Print Page

hardeep-singh-nijr

ന്യൂഡൽഹി: ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം ഇപ്പോൾ വഷളായത് ഖാലിസ്ഥാൻ ഭീകരനായ ഹർദീപ് സിംഗ് നിജ്ജറിന്റെ വധത്തെ ചൊല്ലി. 1997ൽ പ്ലംബറായിരുന്ന നിജ്ജർ ജൂൺ 18ന് വൈകിട്ട് വെടിയേറ്റ് മരിക്കുമ്പോൾ ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് എന്ന ഭീകര ഗ്രൂപ്പിന്റെ മേധാവിയായിരുന്നു. സിഖുകാർ തിങ്ങിപ്പാർക്കുന്ന ബ്രിട്ടീഷ് കൊളംബിയ സ്റ്റേറ്റിലെ സുറേ മേഖലയിൽ നിജ്ജർ അദ്ധ്യക്ഷനായ ഗുരു നാനാക് സിഖ് ഗുരുദ്വാരയ്ക്ക് മുന്നിലായിരുന്നു കൊലപാതകം.

തലയ്ക്ക് 10 ലക്ഷം

 2020 ജൂലായിൽ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചു

 പഞ്ചാബ് ഉൾപ്പെടുന്ന പ്രത്യേക സിഖ് ഭരണകൂടത്തിനായി റഫറണ്ടം

 തയ്യാറാക്കുന്നതിനിടെ വധിക്കപ്പെട്ടെന്ന് സൂചനകൾ

 പത്തു ലക്ഷം രൂപയാണ് നിജ്ജറിന്റെ തലയ്ക്ക് ഇന്ത്യ വിലയിട്ടിരുന്നത്

 1977ൽ പഞ്ചാബിലെ ജലന്ധറിൽ ജനനം

 1997ൽ കാനഡയിലേക്ക് കുടിയേറി

 ബബ്ബാർ ഖൽസ ഇന്റർനാഷണൽ എന്ന ഭീകരസംഘടനയോട്

ചേർന്ന് പ്രവർത്തിച്ചു

 പിന്നീട് ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ് ഭീകര ഗ്രൂപ്പിന്റെ തലവനായി

TAGS: NEWS 360, NATIONAL, NATIONAL NEWS, KHALISTAN LEADER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.