ന്യൂഡൽഹി: പാർലമെന്റിൽ ചോദ്യം ഉന്നയിച്ചതിന് പണവും ഉപഹാരങ്ങളും വാങ്ങിയെന്ന കേസിൽ തൃണമൂൽ മുൻ എം.പി മഹുവ മൊയ്‌ത്രയ്‌ക്കൊപ്പം വ്യവസായി ദർശൻ ഹിരാനന്ദാനിയെയും സി.ബി.ഐ പ്രതിചേർത്തു. അദാനിക്കെതിരെയുള്ള ചോദ്യം അപ്‌ലോഡ് ചെയ്യാൻ മഹുവ തന്റെ പാർലമെന്റ് അക്കൗണ്ട് ലോഗിൻ വിവരങ്ങൾ കൈമാറിയെന്ന് ഹീരാനന്ദാനി ലോക്‌സഭ എത്തിക്‌സ് കമ്മിറ്റിക്ക് മൊഴി നൽകിയിരുന്നു. ഇതാണ് എത്തിക്‌സ് കമ്മിറ്റി ശുപാർശയിൽ മഹുവയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കാൻ കേന്ദ്രസർക്കാരിന് ആയുധമായതും. മഹുവയുടെ മുൻ പങ്കാളി സുപ്രീം കോടതി അഭിഭാഷകൻ ജയ് അനന്ത് ദേഹാദ്രായി നൽകിയ പരാതിയിലാണ് സി.ബി.ഐ നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |