ഹൈദരാബാദ്: തെലങ്കാനയിലെ പതിനേഴ് ലോക്‌സഭാ മണ്ഡലങ്ങളിൽ ഇന്ന് സമ്മതിദായകർ വിധിയെഴുതുമ്പോൾ കോൺഗ്രസും ബി.ജെ.പിയും പ്രതീക്ഷയുടെ അമരത്താണ്. കഴിഞ്ഞ രണ്ടുതവണയും നേട്ടമുണ്ടാക്കിയ ബി.ആർ.എസ് ഇക്കുറി പ്രതിരോധത്തിലാകുമ്പോൾ കൂടുതൽ സീറ്റ് നേടാമെന്ന പ്രതീക്ഷയിലാണ് ഇരു ദേശീയ പാർട്ടികളും.
2019ൽ ബി.ആർ.എസ് ഒമ്പത് സീറ്റിലും ബി.ജെ.പി നാലു സീറ്റിലും കോൺഗ്രസ് മൂന്ന് സീറ്റിലും വിജയക്കൊടിപ്പാറിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ഡൽഹി മദ്യനയ അഴിമതിക്കേസിൽ കെ.ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ.കവിത അറസ്റ്റിലാവുകയും ചെയ്‌തോടെ ബി.ആർ.എസിന്റെ ശക്തിക്ഷയിച്ചു. ബി.ആർ.എസ് നേതാക്കൾ പലരും കോൺഗ്രസിലേക്കും ബി.ജെ.പിയിലും ചേക്കേറിയതോടെ അവരുടെ വോട്ടുബാങ്കിലും വിള്ളൽ വീണു. നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.
തെലങ്കാനയെ പ്രകമ്പനം കൊള്ളിച്ച് നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും നടത്തിയ റാലികൾ വോട്ടാകുമെന്ന പ്രതീക്ഷയിലാണ് ഇരുകൂട്ടരും.
ഹൈദരാബാദ്, നിസാമാബാദ്, കരിംനഗർ, മൽക്കാജഗിരി, സെക്കന്തരാബാദ് മണ്ഡലങ്ങളിലാണ് വാശിയേറിയ പോരാട്ടം നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |