ചണ്ഡീഗഢ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാർഷിക നയത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. പഞ്ചാബിന്റെ ആത്മാവ് മനസിലാക്കുന്നതിൽ പ്രധാനമന്ത്രി പരാജയപ്പെട്ടെന്നും തങ്ങളുടെ രക്തവും വിയർപ്പും കൊണ്ട് രാജ്യത്തെ സ്വയംപര്യാപ്തമാക്കിയ കർഷകരെ ഒരിക്കലും ബഹുമാനിച്ചില്ലെന്നും പ്രിയങ്ക പറഞ്ഞു.
ഉത്തർപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹം മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിച്ചു. അധികാരത്തിനു വേണ്ടി അദ്ദേഹം എന്തും ചെയ്യുമെന്ന് ഇത് കാണിച്ചുതന്നു. ഫത്തേഗഢ് സാഹിബ് കോൺഗ്രസ് സ്ഥാനാർത്ഥി ഡോ. അമർ സിംഗിന് വേണ്ടി പ്രചാരണം നടത്തിയ പ്രിയങ്കാ ഗാന്ധി, കർഷകരെ ബഹുമാനിക്കുന്നത് രാജ്യത്തിന്റെ പാരമ്പര്യമാണെന്നും എന്നാൽ കഴിഞ്ഞ 10 വർഷമായി ഈ സർക്കാർ കർഷകർക്ക് വേണ്ടി അധരസേവനം മാത്രമാണ് ചെയ്തിട്ടുള്ളതെന്നും വിമർശിച്ചു.
പഞ്ചാബിലെ 13 സീറ്റുകളിലും ചണ്ഡീഗഢ് ലോക്സഭാ സീറ്റിലും ജൂൺ ഒന്നിനാണ് വോട്ടെടുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |