ന്യൂഡൽഹി: പശ്ചിമബംഗാളിൽ തൃണമൂലിന്റെ തേരോട്ടത്തിൽ തകർന്നടിഞ്ഞ് ഇടത് - കോൺഗ്രസ് സഖ്യം. ന്യൂനപക്ഷങ്ങളിൽ ശക്തമായ സ്വാധീനമുള്ള അബ്ബാസ് സിദ്ദിഖിയുടെ ഐ.എസ്.എഫുമായി ചേർന്ന് മത്സരിച്ച ഇടത് കോൺഗ്രസ് സഖ്യം സംപൂജ്യരായി. പ്രാഥമിക കണക്ക് പ്രകാരം സി.പി.എമ്മിന് അഞ്ചുശതമാനത്തിൽ താഴെയും സി.പി.ഐയ്ക്ക് 0.25 ശതമാനവും
കോൺഗ്രസിന് 2.88 ശതമാനവും മാത്രമാണ് വോട്ട് ലഭിച്ചത്. ദീർഘകാലം ഭരണത്തിലിരുന്ന ബംഗാളിൽ തീപ്പൊരി യുവാനേതാക്കളെ ഇറക്കിയിട്ടും ഒരു സീറ്റുപോലും നേടാനാകാത്തത് സി.പി.എമ്മിനും ഇടതുപക്ഷത്തിനും കനത്ത തിരിച്ചടിയായി. 2016ൽ സി.പി.എം 26 സീറ്റിലും കോൺഗ്രസ് 44 സീറ്റിലുമാണ് വിജയിച്ചത്.
ഡി.വൈ.എഫ്.ഐ നേതാവ് മീനാക്ഷി മുഖർജി, ജെ.എൻ.യു വിദ്യാർത്ഥി നേതാവ് ഐഷി ഘോഷ്, മുൻ നേതാവ് ദീപ്ഷിത ധർ, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ശ്രീജൻ ഭട്ടാജാര്യ, പ്രസിഡന്റ് പ്രതിക് ഉർ റഹ്മാൻ തുടങ്ങിയ യുവ നിരയെല്ലാം പരാജയപ്പെട്ടു.
സിലിഗുഡിയിൽ നിന്ന് തുടർച്ചയായി അഞ്ചുതവണ വിജയിച്ച മുൻമന്ത്രികൂടിയായ മുതിർന്ന സി.പി.എം നേതാവ് അശോക് ഭട്ടാചാര്യയടക്കമുള്ള പ്രമുഖരും തോറ്റു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |