ന്യൂഡൽഹി: കൊവിഡ് സ്ഥിതി രൂക്ഷമായ ബീഹാറിൽ മേയ് 15 വരെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. പാട്ന ഹൈക്കോടതി ഉത്തരവിനെ തുടർന്നാണിത്. സ്‌കൂളുകൾ, കോളേജുകൾ, മാളുകൾ, പ്രാദേശിക മാർക്കറ്റുകൾ, റസ്റ്റോറന്റുകൾ, ജിമ്മുകൾ, ബാർബർ ഷോപ്പുകൾ തുടങ്ങിയവയെല്ലാം അടച്ചിടും. അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കൂ. സംസ്ഥാനത്ത് കൊവിഡ് കേസുകളുയർന്നിട്ടും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താത്തതിൽ പാട്ന ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
സർക്കാർ എത്രയും വേഗം ലോക്ക്ഡൗൺ പ്രഖ്യാപിച്ചില്ലെങ്കിൽ തങ്ങൾ അത് ചെയ്യുമെന്നും കോടതി മുന്നറിയിപ്പ് നൽകിയതോടെയാണ് നടപടി.
പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 11,000 കടന്നിട്ടുണ്ട്. ആകെ കേസുകൾ 5.09 ലക്ഷം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |