ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിൽ ചുണ്ണാമ്പ് കല്ല് ക്വാറിയിലുണ്ടായ സ്ഫോടനത്തിൽ പത്തുപേർ മരിച്ചു. ക്വാറിയിൽ നിരവധിപ്പേർ കുടുങ്ങികിടക്കുന്നതായാണ് വിവരം.ശനിയാഴ്ച രാവിലെ മാമില്ലപ്പള്ളി ഗ്രാമത്തിലെ ക്വാറിയിൽ പാറപൊട്ടിക്കുന്നതായി പ്രതലം തുരന്ന് സ്ഫോടക വസ്തുക്കൾ നിറയ്ക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. തൊഴിലാളികളുടെ മൃതദേഹങ്ങൾ ഛിന്നഭിന്നമായിപ്പോയി. ഈ സമയം 40 തൊഴിലാളികൾ ക്വാറിയിലുണ്ടായിരുന്നുവെന്നാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
അപകടത്തിൽ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡി നടുക്കം രേഖപ്പെടുത്തി. അപകടകാരണത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടു. ക്വാറിക്ക് ലൈസൻസുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം, ബുദ്‌വേലിൽ നിന്ന് ക്വാറിയിലെത്തിച്ച ജലാറ്റിൻ സ്റ്റിക്കുകൾ ഇറക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്നും റിപ്പോർട്ടുണ്ട്.
സ്‌ഫോടനത്തിന്റെ ആഘാതത്തിൽ വാഹനം പൂർണമായും തകർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |