ലക്നൗ: യുപിയിലെ 'കൊറോണ മാതാ'ക്ഷേത്രം പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ പൊളിച്ചു നീക്കി. പ്രതാപ്ഗഡ് ജൂഹി ശുക്ലപുർ ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം.കൊവിഡുമായി ബന്ധപ്പെട്ട് ഗ്രാമവാസികൾക്കിടയിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾ നിരുത്സാഹപ്പെടുത്തുന്നതിനായാണ് നടപടി.
നാഗേഷ് കുമാർ ശ്രീവാസ്തവ എന്ന ഗ്രാമീണൻ സംഗീപൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്നാണ് ക്ഷേത്രം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചതെന്നാണ് പ്രയാഗ് രാജ് ഐ.ജി കെ.പി.സിംഗ് അറിയിച്ചത്. തന്റെ സഹോദരൻ ലോകേഷ് കുമാറാണ് ക്ഷേത്രം സ്ഥാപിച്ചതെന്നും കുടുംബവുമായി ആലോചിക്കാതെയാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നും നാഗേഷ് പറഞ്ഞു. ക്ഷേത്രനിർമ്മാണം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഐ.ജി വ്യക്തമാക്കി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |