മൂല്യനിർണയം 10,11,12 ഫലത്തിന്റെ അടിസ്ഥാനത്തിൽ ?
ന്യൂഡൽഹി : കൊവിഡ് മൂലം പരീക്ഷകൾ റദ്ദാക്കിയ പന്ത്രണ്ടാം ക്ലാസിലെ വിദ്യാർത്ഥികളുടെ മൂല്യനിർണയത്തിന്റെ ഫോർമുല സി. ബി. എസ്. ഇ ഇന്ന് സുപ്രീംകോടതിയിൽ അറിയിച്ചേക്കും.
12ാം ക്ലാസ് ഫലം എങ്ങനെ നിശ്ചയിക്കണമെന്ന് തീരുമാനിക്കാൻ സി.ബി.എസ്.ഇ 13 അംഗ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിരുന്നു. 30:30:40 എന്ന ഫോർമുലയാണ് സമിതി ശുപാർശ ചെയ്‌തതെന്ന് അറിയുന്നു. അതായത്,10, 11 ക്ലാസുകളിലെ വാർഷിക പരീക്ഷയ്ക്ക് 30 ശതമാനം വീതവും 12ാം ക്ലാസിലെ പ്രീ – ബോർഡ് പരീക്ഷയ്ക്ക് 40 ശതമാനവും വെയിറ്റേജ്. മൂന്നും ചേർത്ത് 12ാം ക്ലാസ് ഫലം നിർണയിക്കണം.
സി.ഐ.എസ്.സി.ഇ 12 ഫലം ജൂലായ് 20 ഓടെ
റദ്ദാക്കിയ സി.ഐ.എസ്.സി.ഇ പന്ത്രണ്ടാം ക്ലാസ് ഫലം ജൂലായ് 20ഓടെ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ഇന്റേർണൽ അസസ്‌മെന്റിന്റെ അടിസ്ഥാനത്തിലാകും മൂല്യനിർണയമെന്ന് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. 2015 മുതൽ 2020 വരെയുള്ള മികച്ച അക്കാഡമിക് പ്രകടനങ്ങളും മാനദണ്ഡമായേക്കും.
സി.ബി.എസ്.ഇ മൂല്യനിർണയ ഹർജിക്കൊപ്പം സി.ഐ.എസ്.സി.ഇയുടെ മൂല്യനിർണയവും സുപ്രീംകോടതി പരിഗണിച്ചിരുന്നു. മൂല്യനിർണയ രീതി തീരുമാനിക്കാൻ നാല് ആഴ്ച സി.ഐ.എസ്.സി.ഇ ആവശ്യപ്പെട്ടെങ്കിലും കോടതി നിരാകരിച്ചിരുന്നു. മൂല്യനിർണയ രീതി സി.ഐ.എസ്.സി.ഇയും ഇന്ന് സുപ്രീംകോടതിയിൽ അറിയിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |