ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായവരിൽ ഒരാളെ ഡൽഹി വിചാരണക്കോടതി വെറുതെ വിട്ടു. ഡൽഹി കലാപത്തിൽ കോടതി വിധി പറയുന്ന ആദ്യ കേസാണിത്. കുറ്റാരോപിതനെതിരായി പ്രത്യക്ഷത്തിൽ തെളിവുകളൊന്നുമില്ലന്നും സാക്ഷികളുടെ മൊഴികൾ പരസ്പരവിരുദ്ധമാണെന്നും അഡിഷണൽ സെഷൻ ജഡ്ജ് അമിതാഭ് റാവത്തിന്റെ ബെഞ്ച് നിരീക്ഷിച്ചു. കലാപത്തിന് നേതൃത്വം നൽകൽ, അക്രമം, മോഷണം എന്നീ വകുപ്പുകൾ ചുമത്തിയാണ് സുരേഷ് എന്നയാാളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.
മാരകായുധങ്ങളുമായി ആക്രമണം നടത്തുകയും ബരാബർപൂർ റോഡിലെ വ്യാപരസ്ഥാപനത്തിന്റെ കുത്തിത്തുറന്ന് കവർച്ച നടത്തുകയും ചെയ്തുവെന്നാണ് സുരേഷിനെതിരെയുളള ഡൽഹി പൊലീസിന്റെ കുറ്റപത്രം.
കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ള മറ്റ് കേസുകളിൽ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |