ന്യൂഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരളത്തിലേക്ക് പ്രത്യേക സംഘത്തെ അയയ്‌ക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.
മന്ത്രിയെ കണ്ട ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസിനെ അറിയിച്ചതാണ് ഇക്കാര്യം. രോഗവ്യാപനം നിയന്ത്രിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്റി ഉറപ്പുനൽകിയതായും കൃഷ്ണദാസ് പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു. ദേശീയ ദുരന്ത നിവാരണ നിയമ പ്രകാരമുള്ള നടപടികൾ സ്വീകരിക്കണം. സർക്കാരുമായി ചേർന്ന് നിൽക്കുന്നവർ തന്നെ കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുകയാണ്. സംസ്ഥാനത്ത് ഒൻപത് ലക്ഷത്തോളം ഡോസ് വാക്‌സിൻ സ്റ്റോക്ക് ഉണ്ടായിട്ടും ഇല്ലെന്ന് പറയുന്നതിൽ ദുരൂഹതയുണ്ടെന്ന് കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു. സി.പി.എമ്മിന്റെ കീഴിലുള്ള സ്വകാര്യ ആശുപത്രികളിലേക്ക് വാക്‌സിൻ പോകുന്നതായുള്ള സംശയവും അദ്ദേഹം പ്രകടിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |