ന്യൂഡൽഹി: യെദിയൂരപ്പയുടെ പിൻഗാമിയായി കർണാടക മുഖ്യമന്ത്രിയായി അധികാരമേറ്റ ബസവരാജ് ബൊമ്മൈ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തര മന്ത്രി അമിത്ഷായെയും കണ്ടു.
കർണാടകയുടെ പുരോഗതിക്കായുള്ള പുതിയ യാത്രയ്ക്ക് ബൊമ്മൈയ്ക്ക് എല്ലാ ആംശംസയും നേർന്നതായി പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. കർണാടകയുടെ പുരോഗതിക്കായി എല്ലാ ഉറപ്പും വാഗ്‌ദാനം ചെയ്‌തുവെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയെയും ബൊമ്മൈ കണ്ടു. കോൺഗ്രസ്, ജെ.ഡി.എസ് പാർട്ടികളിൽ നിന്നുവന്ന വിമത നേതാക്കരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതും യെദിയൂരപ്പയുടെ മകൻ ബി.വൈ. വിജയേന്ദ്രയ്ക്ക് അർഹമായ സ്ഥാനം നൽകുന്നതും ചർച്ചയായെന്നാണ് സൂചന.
തമിഴ്നാടിന്റെ എതിർപ്പ് വകവയ്ക്കാതെ കാവേരി നദിയിൽ നിർമ്മിക്കുന്ന മെക്കേടത്ത് അണക്കെട്ട് പദ്ധതിയുമായി ബന്ധപ്പെട്ട് ജൽശക്തി ഗജേന്ദ്ര സിംഗ് ഷെഖാവത്തുമായും ബൊമ്മൈ ചർച്ച നടത്തി. കർണാടകയിൽ നിന്നുള്ള എം.പിമാർക്ക് ഡൽഹിയിൽ അദ്ദേഹം പ്രത്യേക വിരുന്നൊരുക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |